Wednesday, May 29, 2013

ആസ്ട്രേലിയയിലെ പുരോഹിതരും ലൈംഗികപീഡനങ്ങളും


കഴിഞ്ഞ അനേകവർഷങ്ങളായി  യുറോപ്പിലും അമേരിക്കയിലും  വൈദികരുടെ ബാലപീഡനങ്ങളും സ്ത്രീപീഡനങ്ങളും പ്രധാന വാര്ത്തകളായിക്കഴിഞ്ഞു. മുന്കാലങ്ങളിലെല്ലാം, ന്തോക്കെ സംഭവിച്ചാലും സഭ ആരുമറിയാതെ അതു തേച്ചുമായിച്ചു കളയുമായിരുന്നു. എന്നാലിന്നു വിരുതന്മാരായ വൈദികരെല്ലാംതന്നെ പൊതുജനങ്ങളുടെ നോട്ടപുള്ളികളായി തീർന്നു. ഭയിലുള്ള പുരോഹിത ലൈംഗികത പഴയകാലം മുതലുള്ളതാണ്. പൊതുജന മാധ്യമങ്ങള്വഴി അടുത്തകാലത്തു കഥകളെല്ലാം പുറത്തു വന്നതോടെയാണ്  ഇവരുടെ ലൈംഗിക ജീവിതത്തിന്റെ ചുരുളഴിഞ്ഞ അധാര്‍മ്മികതകൾ  ‍ലോകശ്രദ്ധയില്വന്നത്. പാപത്തിന്റെ പ്രതിഫലമാണു നിയമങ്ങളിലൂടെ ഇന്ന്  ഇവര്ക്കു വീട്ടേണ്ടിവരുന്നത്. വിധവകളുടെ കണ്ണുനീര്‍, രക്തചൊരിച്ചുലുകൾവ്യഭിപിചാരം, തീവെട്ടിക്കൊള്ള, രാജ്യങ്ങള്പിടിച്ചടക്ക, എന്നിങ്ങനെ പുരാതന  കാലംതൊട്ടു സഭനേടിയ പണം മുതലുംപലിശയും ഉള്‍പ്പടെ മടക്കികൊടുത്തേ മതിയാവൂ.

ആസ്ട്രേലിയയിലെ കാർഡിനൽ  ജോർജ് പെല് പുരോഹിത  ലൈംഗിക വിവാദങ്ങളുമായി   ബന്ധപ്പെട്ട്    നിയമകുരുക്കുകളിൽ അകപ്പെട്ടിരിക്കുകയാണ്.  അഞ്ചര മില്ല്യൻ കത്തോലിക്കർ അധിവസിക്കുന്ന രാജ്യമായ  ആസ്ട്രേലിയായുടെ   ജനസംഖ്യയിൽ  ഇരുപത്തിയഞ്ച് ശതമാനത്തോളം കത്തോലിക്കരാണ്.  പതിറ്റാണ്ടുകളായി കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത കഥകൾ  ദിനംപ്രതി പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ആ  രാജ്യത്ത്  സഭാനേതൃത്വം   ആശയക്കുഴപ്പത്തിലാണ്.   പൊടികുഞ്ഞുങ്ങളെസഹിതം ദുഷിപ്പിച്ച  പുരോഹിതർക്കെതിരെ  ജനരോഷം അവിടെ  ആളിക്കത്തുന്നുണ്ട്. ജനശക്തിയിൽ സഭയുടെ പഴയ പ്രതാപത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നതും ദൃശ്യമാണ്.  ഉത്തരം പറയാൻ വീർപ്പുമുട്ടുന്ന കർദ്ദിനാളിന്റെ പ്രതികരണങ്ങളിൽക്കൂടി  വ്യക്തമാകുന്നത്  സഭയവിടെ  കാറ്റത്തുലയുന്നതുപോലെയാണ്.  അടിസ്ഥാന തത്വങ്ങൾക്കുവരെ ചോദ്യങ്ങൾ ഉയരുന്നു.

 കുഞ്ഞുങ്ങളെ ലൈംഗികമായി  പീഡിപ്പിച്ച പുരോഹിതരുടെ  കഥകളാരാഞ്ഞ്   ഓസ്ട്രേലിയയിലെ പ്രധാനമന്ത്രി ജൂലിയാ ജില്ലാർഡ്‌  അന്വേഷണ കമ്മിഷനെ നിയമച്ചിരിക്കുകയാണ്. കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ മുമ്പിൽ നിന്ന് ഒളിപ്പിച്ച കഥകൾ തെളിവുകൾ സഹിതം പുറത്ത് വരുന്നതിൽ  ഓസ്ട്രേലിയായിലെ കർദ്ദിനാൾ പെല്ലിനു കോടതികളുമായി എന്നും കയറി ഇറങ്ങേണ്ട ഗതികേടിലാണ്.  നിയമത്തിന്റെ മുമ്പിൽ ഉത്തരം പറഞ്ഞേ മതിയാവൂ. ലൈംഗിക കുറ്റവാളികളുടെ  അന്വേഷണ കമ്മീഷനുമായി പരിപൂർണ്ണമായും സഹകരിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കിയിട്ടുണ്ട്.  തെളിവുകൾ ശേഖരിച്ചും കണ്ടെത്തിയും അന്വേഷണങ്ങൾ വർഷങ്ങളോളം നീണ്ടുപോയേക്കാം.

കാർഡിനൽ ജോർജ് പെൽ വത്തിക്കാനിൽ മാർപാപ്പായുടെ ഉപദേശകനുംകൂടിയാണ്.  കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന  കഥകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി സഭയുടെ നിയന്ത്രണംമൂലം കുറഞ്ഞിട്ടുണ്ടെന്ന്  കർദ്ദിനാൾ  അവകാശപ്പെടുന്നുണ്ടെങ്കിലും  അദ്ദേഹത്തിനെതിരായി ആരോപണങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നതും സഭയെ ആകുലപ്പെടുത്തുന്നു.   സഭയും കർദ്ദിനാളും  കുറ്റാരോപണങ്ങളുടെമേൽ ഇതിനകം പല തവണകൾ ക്ഷമാപണങ്ങൾ നടത്തിയെങ്കിലും  ഇരയായവരും ബന്ധുക്കളും പ്രവർത്തന സമിതികളും  ഒട്ടും തന്നെ  തൃപ്തരല്ല. സഭക്കെതിരെ കേസുകളുമായി ഒത്തുതീർപ്പില്ലാതെ  മുമ്പോട്ടുതന്നെ പോകുവാൻ അവർ തീരുമാനിച്ചു.

പുരോഹിത ലൈംഗിക കുറ്റവാളികളുടെ   ബലിയാടുകളായ  കുട്ടികളുടെ  നഷ്ടപരിഹാരതീർപ്പിനായി കോടതി കർദ്ദിനാളിനെ കഴിഞ്ഞദിവസം നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. പീഡനങ്ങൾ അധികവും റിപ്പോർട്ട് ചെയ്തിരുന്നത്  1970 -80 കാലഘട്ടങ്ങളിലായിരുന്നത് വളരെയധികം കുറഞ്ഞെന്നും കർദ്ദിനാളിന്റെ പ്രസ്താവനയിൽ ഉണ്ട്. കുറ്റകൃത്യങ്ങളുടെ തെളിവുകൾ അധികമൊന്നും നിരത്തുവാൻ തനിക്ക് സാധിക്കുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. ബാലപീഡനകേസിൽ ഇതിനോടകം മുന്നൂറോളം പേർക്ക്  നഷ്ട പരിഹാരം കൊടുത്തതായി കർദ്ദിനാൾ ജോർജ്ജ് പെൽ വ്യക്തമാക്കി. കർദ്ദിനാൾ  കോടതിയിൽ തന്റെ സാക്ഷിവിസ്താരത്തിന് തെളിവുകൾ നല്കിയത്, തുറന്ന ക്ഷമാപണത്തോടെ ചെയ്ത തെറ്റുകൾ സമ്മതിച്ചുകൊണ്ടായിരുന്നു . "കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കുവാൻ വ്യക്തിപരമായി തനിക്ക് പങ്കില്ലെങ്കിലും സംഭാവിക്കേണ്ടാത്തത് സംഭാവിച്ചുപോയെന്ന്" അദ്ദേഹം പറഞ്ഞു.  "സഭയുടെ അഭിമാനം കാത്തുസൂക്ഷിക്കണമെന്ന  ആഗ്രഹവും ഉണ്ടായിരുന്നു. അതായിരുന്നു ലക്ഷ്യവും."

1930 മുതൽ ഏകദേശം 630 കുഞ്ഞുങ്ങളെ പുരോഹിതർ ദുരുപയോഗം ചെയ്തതായി കണക്കുകൾ രേഖപ്പെടുത്തുന്നുണ്ട്.  ഏഴും എട്ടും വയസുള്ള കുഞ്ഞുങ്ങളാണ് ലൈംഗിക ക്രൂരതക്ക് ഇരയായവരിലധികവും. വിവിധ കാലങ്ങളിൽ പുരോഹിതരുടെ കുറ്റകൃത്യങ്ങളിൽ ഇരയായവരുടെ വാദങ്ങൾ കോടതി കേട്ടിരുന്നു. "തെറ്റുകള്ക്ക് താൻ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന്" പറഞ്ഞായിരുന്നു കർദ്ദിനാൾ കോടതി മുമ്പാകെ സാക്ഷി വിസ്താരത്തിൽ പങ്കുചേർന്നത്‌. അദ്ദേഹം തുടർന്നു, " ഈ കുറ്റകൃത്യങ്ങൾമൂലം അനേകം മനുഷ്യജീവിതങ്ങളെ ബലഹീനരാക്കിയിട്ടുണ്ട്.  ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്."

പതിറ്റാണ്ടുകളായി രഹസ്യങ്ങൾ ഒളിച്ചുവെച്ചിരുന്ന മൂന്ന് ബുദ്ധിമാന്മാരായ അഭിഷിക്തരുടെ പേരുകളാണ് ജനങ്ങളുടെ മനസുകളിൽ പതിഞ്ഞിരിക്കുന്നത്. വിക്റ്റൊറിയൻ രാജകീയ പാർലമെന്റ് കമ്മറ്റിയുടെ നിരീക്ഷണത്തിൽ മെൽബോണിലെ ആർച്ച്  ബിഷപ്പ് ഫ്രാങ്ക് ലിറ്റിൽ,  ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ്  പെൽ, ആർച്ച് ബിഷപ്പ് ഡെന്നീസ് ഹാർട്ട് എന്നിവരാണ്.  കുറ്റകൃത്യങ്ങൾ വ്യക്തമായി അറിഞ്ഞിരിന്നിട്ടും   സഭയുടെ ചുമതലകളിൽ സ്ഥാനകയറ്റം കൊടുത്തും ഇടവകകൾ മാറ്റിയും ഈ ത്രിമൂർത്തികൾ പതിറ്റാണ്ടുകളായി കുറ്റവാളികളെ പരിരക്ഷിച്ച് പോന്നിരുന്നു.  കുഞ്ഞുങ്ങളെ പീഡനം നടത്തികൊണ്ടിരുന്ന  കുറ്റവാളിയായ ഫാദർ കെവിൻ ഡോണൽ വിരമിച്ച വേളയിൽ അന്ന് ബിഷപ്പായിരുന്ന ജോര്ജ് പെൽ നടത്തിയ പ്രശംസാപ്രസംഗങ്ങളും   പീഡിപ്പിക്കപ്പെട്ടവരിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

1993 ൽ  ബാലപീഡന കുറ്റവാളിയായ ഒരു പുരോഹിതനൊപ്പം ജോർജു  പെല് കോടതികളിൽ പോയിരുന്നതും  ഇന്ന് അതീവ വിമർശനത്തിലായിരിക്കുന്നു. കുറ്റവാളികളെ സഹായിക്കുന്നവരും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും ഒരുപോലെ കുറ്റവാളികളെന്നും കുപിതരായ ജനം അഭിപ്രായപ്പെടുന്നു. കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ സംഘടനയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

"അന്ന് കുറ്റകൃത്യങ്ങൾക്ക് നിയമങ്ങളെ അഭിമുഖികരിച്ചിരുന്ന  പുരോഹിതനുമൊത്ത് കോടതികളിൽ വന്നിരുന്നത് പീഡനത്തിന്  വിധേയരായവർക്ക്‌  എതിരായിട്ടല്ല, മാനസികമായി സമനില തെറ്റിയ ഒരാളെ  ആശ്വസിപ്പിക്കുക മാത്രമെ  താൻ അന്ന് ചെയ്തിരുന്നുള്ളൂ" വെന്നും കർദ്ദിനാൾ പറഞ്ഞു. "നിയമത്തിന്റെ കുരുക്കിൽ അകപ്പെട്ടിരിക്കുന്നവരെയും ജയിൽശിക്ഷ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കുകയെന്നത്  ക്രിസ്തീയധർമ്മമായി കരുതിയെന്നും" കോടതി ചോദ്യോത്തരവേളയിൽ കർദ്ദിനാൾ തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തി.  കർദ്ദിനാൾ  1961 മുതൽ 1987 കാലങ്ങളിൽ  സഹമെത്രാനായിരുന്ന സമയത്ത്  ഫാദർ ജെറാൾഡ് റീഡ്സിനെ (Jerald Reeds)   നാൽപ്പത് കുട്ടികളെ പീഡിപ്പിച്ചതിൽ  19 വർഷക്കാലം കോടതി ശിക്ഷിച്ചിരുന്നു.  "കോടതിശിക്ഷ കിട്ടുന്നതിന് മുമ്പും അയാൾ  കുറ്റവാളിയായിരുന്നുവെന്ന്  തനിക്കറിയാമായിരുന്നുവെന്നും  അയാൾമൂലം പീഡിതരായവരിൽ  താനെന്നും  ദുഖിതനായിരുന്നുവെന്നും എക്കാലവും  അവരുടെ ദുഖങ്ങളിൽ  പങ്ക് ചേർന്നിരുന്നുവെന്നും"   പാനലിന്റെ മുമ്പാകെ കർദ്ദിനാൾ മൊഴിനല്കി.  ഫാദർ ജെറാരാൾഡ് സംഗീതത്തിലും സംഗീതരചനയിലും അതീവ കലാമൂല്യമുള്ള  വൈദികനായിരുന്നതുകൊണ്ട്  കുറ്റകൃത്യങ്ങളെ മൂടിവെക്കുവാൻ  സഭ എന്നും താല്പര്യം കാണിച്ചിരുന്നു.

കുട്ടികളുടെ പേരിലുള്ള ലൈംഗികാരോപണങ്ങൾ അനേക വർഷങ്ങളായി  ആസ്ത്രേലിയായിൽ നിത്യേനമെന്നോണം  വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. 1996 നും 2001 നുമിടയിൽ ജോർജു പെൽ മെൽബോണിലെ ആർച്ച്ബിഷപ്പായിരുന്നു.  കർദ്ദിനാൾ ആയിരിക്കുന്ന അദ്ദേഹം അന്ന് ആർച്ച് ബിഷപ്പെന്ന നിലയിൽ  പീഡിതരായവരുടെ  പരാതികളുടെമേൽ കോടതികളിൽ  സമാധാനം പറയേണ്ടതായുണ്ട്. തെളിവുകൾ നൽകിയപ്പോൾ അനേകർ കോടതികളിൽ  പൊട്ടി കരഞ്ഞു. "കഴിഞ്ഞ കാലങ്ങളിൽ തന്റെ സഭയുടെ  സഹകാരികൾ  ശരിയായ വിവരങ്ങൾ  നല്കാതെ  കുറ്റകൃത്യങ്ങൾ സകലതും ഒളിച്ചുവെച്ചിരുന്നതിനാൽ താൻ എന്നും നിസ്സഹായനായിരുന്നുവെന്നും പെൽ കോടതിയിൽ പറഞ്ഞു. ഇരയായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം രാജ്യത്തിലെ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം സഭ നല്കുവാൻ തയ്യാറാണെന്നും " കർദ്ദിനാൾ വ്യക്തമാക്കി.  കാട്ടുതീപോലെ പടർന്നിരുന്ന   അണയാത്ത  ഈ തീയെ ശമിപ്പിക്കുവാൻ കഴിഞ്ഞകാല സഭാനേതൃത്വം പരാജയപ്പെട്ടുവെന്നതും ഒരു ദുഃഖസത്യമാണ്. സഭയിലെ നേതൃത്വത്തിലെ അധികമാളുകളും ഈ കുറ്റകൃത്യങ്ങളെ ഗൌരവമായി കണ്ടിരിന്നുല്ലെന്നും സഭയുടെമേൽ കുറ്റംആരോപിക്കുന്നു. "ഞങ്ങളുടെ ഇരിപ്പിടങ്ങളിൽ സംഭവിച്ച ഭയാനകമായ ഈ കുറ്റകൃത്യങ്ങളെപ്പറ്റി പലരും അജ്ഞരായിരുന്നുവെന്നും" കർദ്ദിനാൾ കോടതി മുമ്പാകെ രേഖപ്പെടുത്തി.

നീതിന്യായ കോടതിമുമ്പാകെ   ചോദ്യങ്ങൾക്കെല്ലാം  അടിപതറാതെ  കർദ്ദിനാൾ ജോർജ് പെൽ തന്റെ ദൌർല്ലഭ്യങ്ങളെ ബോധിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം തുടർന്നു,  "1990 മുതൽ സഭ എക്കാലവും ഗൌരവമേറിയ ഈ വിഷയത്തെപ്പറ്റി ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. പുരോഹിതനാകുവാൻ ഒരു കുട്ടി സെമിനാരിയിൽ ചേരുന്നസമയം  അയാളുടെ പൂർവ്വകാലചരിത്രങ്ങളും കുടുംബ പാരമ്പര്യങ്ങളും അന്വേഷിക്കുന്ന സംവിധാനങ്ങൾ ഇന്ന് സഭക്കുണ്ട്. താൻ പീലാത്തോസിനെപ്പോലെ കൈകഴുകിയെന്ന്  ചില നിയമവക്താക്കൾ തന്റെമേൽ കുറ്റാരോപണം  ഉന്നയിക്കുന്നത്  സത്യമല്ല. ഞങ്ങളാൽ കഴിയുംവണ്ണം പീഡനമില്ലാതാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അർഹരായവർക്ക് നഷ്ടപരിഹാരവും നല്കിയിട്ടുണ്ട്. ഇന്നും അന്വേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. നിയമം അനുശാസിക്കുന്നത് എന്തുവിലകൊടുത്തും സഭ നിറവേറ്റും.  പീഡിതരായവർക്കൊപ്പം  നിലകൊള്ളും. അർഹിക്കുന്ന  സാമ്പത്തികമായ  നഷ്ടപരിഹാരവും നല്കും."

പീഡിതരായവരെക്കാൾ കുറ്റവാളികളെ രക്ഷിക്കുവാൻ സഭ  ശ്രമിച്ചുവെന്നുള്ളതാണ് അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് വെളിവാകുന്നത്.  കർദ്ദിനാൾ പെല്ന്റെ  മുന്ഗാമി ആർച്ച് ബിഷപ്പ് ഫ്രാങ്ക്  ലിറ്റിൽ കുറ്റവാളികളുടെ   ഇരയായവരുടെ പരാതികളിൽ കാര്യമായി ഒന്നും ഗൌനിച്ചിരുന്നില്ല. യാതൊരു റിക്കോർഡും  ഹാജരാക്കപ്പെട്ട തെളിവുകളും സൂക്ഷിച്ചിരുന്നില്ല. ലൈംഗിക കുറ്റവാളികളായ പുരോഹിതരെ ഇടവകകൾതോറും സ്ഥലം മാറ്റിയിരുന്നു. അവിടെയും അവർ കുഞ്ഞുങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

ബിഷപ്പ് ഫ്രാങ്ക് ലിറ്റിൽ പുരോഹിതരുടെ എല്ലാ കുറ്റകൃത്യങ്ങളും   രഹസ്യമായി കൈകാര്യം ചെയ്തിരുന്നു.  2008 ൽ അദ്ദേഹം മരിച്ചു. ബിഷപ്പ്  മരിക്കുന്നതിനുമുമ്പ് എല്ലാ ഡോക്കുമെന്റും നശിപ്പിച്ചിരുന്നു. ലൈംഗികപീഡനം സംബന്ധിച്ച  വിവരങ്ങളും   ബിഷപ്പ് ലിറ്റിൽ  മറച്ചുവെച്ചിരുന്നുവെന്ന് കർദ്ദിനാൾ പെൽ സമ്മതിച്ചിട്ടുണ്ട്. "എന്നാൽ തന്റെ ഉപദേശകർക്കോ മറ്റു ബിഷപ്പുമാർക്കോ ബിഷപ്പ്  ലിറ്റിൽന്റെ  രഹസ്യവിവരങ്ങളുടെ ചുരുളുകൾ  കണ്ടെത്തുവാൻ സാധിച്ചില്ലായെന്നും" കർദ്ദിനാൾ പറഞ്ഞു.  താൻ ചുമതലയെടുത്ത സമയം അലങ്കോലപ്പെട്ട തന്റെ ഓഫീസിലെ സംഭവപരമ്പരകളെ എങ്ങനെ നേരെയാക്കാമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും" കോടതി മുമ്പാകെ കർദ്ദിനാൾ പെൽ ബോധിപ്പിച്ചു. പുരോഹിതരുടെ ബ്രഹ്മചര്യനിയമങ്ങളെയും  അദ്ദേഹം  വിമർശിച്ചു. താറുമാറായ സഭയിലെ ലൈംഗികകുറ്റകൃത്യങ്ങൾ ഇത്രമാത്രം പെരുകുവാൻ കാരണവും കർശനമായ പുരോഹിതരുടെ അവിവാഹിതജീവിതമെന്നും  അദ്ദേഹം പറഞ്ഞു.

കർദ്ദിനാൾ  പെൽ  കോടതിയിൽ ബോധിപ്പിച്ച   പ്രതികരണങ്ങളിൽ പീഡിതരായവർ തൃപ്തരല്ല. കുറ്റവാളികളിൽനിന്നും പീഡിതരായവരുടെ  പ്രശ്നങ്ങൾ സഭ വിലയിരുത്തിയില്ലെന്നും ആരോപണം ഉണ്ട്.  ഉത്തരവാദിത്ത  ബോധത്തോടെ പീഡിതരുടെ പ്രശ്നങ്ങൾ സഭ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ എന്തുകൊണ്ട് ഇത്രമാത്രം ജനം  അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും ചോദ്യങ്ങൾ ഉണ്ട്. സഭ  കുറ്റവാളികളിൽനിന്നും ഇരയായവർക്ക് ആശ്വാസം  പകർകൊണ്ട്   ഇന്നുവരെ എത്തിയിട്ടില്ല. അവരുടെ ക്ഷേമങ്ങൾക്കായി  ഒരു സഹായസംഘടനയും രൂപികരിച്ചിട്ടില്ല.   ദുഖങ്ങളിൽ പങ്ക് ചേർന്നിട്ടില്ല. താറുമാറായ ജീവിതത്തെ പൂർവ്വസ്ഥിതിയിലാക്കുവാൻ യാതൊരു സംവിധാനങ്ങളും ആരംഭിച്ചിട്ടില്ല. സ്വാന്തന വാക്കുകളുമായി ഒരു ബിഷപ്പോ കർദ്ദിനാളോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പീഡിതർ പരാതിപ്പെടുന്നു.   സാമ്പത്തിക സഹായങ്ങൾക്കുപരി   നഷ്ടപ്പെട്ട ജീവിതങ്ങൾക്കായി പ്രത്യേക പ്രാശ്ചിത്ത സങ്കേതങ്ങളൊ  കൌണ്സിലിംഗ് സ്ഥാപനങ്ങളോ സഭയുടെ നേതൃത്വത്തിൽ  തുടങ്ങുവാൻ അവർ  ആവശ്യപ്പെടുന്നുണ്ട്.


ഫെഡറൽ നിയമമനുസരിച്ച്   സഭ  നിയമത്തിനതീതമായതിനാൽ പീഡിതർക്ക്  സഭയ്ക്കെതിരെ നഷ്ടപരിഹാരത്തിനായി കോടതികളെ സമീപിക്കുവാൻ  ആസ്ത്രേലിയായിൽ  നിയമം ഇല്ല. പരിഷ്കൃതരാജ്യമായ ആസ്ത്രേലിയാപോലുള്ള  രാജ്യത്ത് ഇത്തരം ഒരു നിയമം സാധുകരിക്കുവാൻ സാധിക്കുകയില്ലെന്ന് കാണിച്ച് റോയൽകമ്മീഷൻ അംഗങ്ങൾ ഫെഡറൽ, സ്റ്റേറ്റ് സർക്കാരുകൾക്ക് നിവേദനങ്ങൾ സമർച്ചിട്ടുണ്ട്. നിയമം സാധുകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തിനായി വർഷങ്ങളോളം ഇരയായവർ  കാത്തിരിക്കേണ്ടി വരും. സ്റ്റേറ്റ്സർക്കാരിന് താല്ക്കാലികമായി നിയമത്തിൽ ഭേദഗതി വരുത്തി   നഷ്ടപരിഹാരത്തിന്   അതിവേഗം  തീർപ്പുകല്പ്പിക്കുവാൻ  സാധിക്കുമെന്ന് ആസ്ത്രേലിയൻ അറ്റോർണിസംഘടനയുടെ വക്താവായ ഡോ. ആണ്ട്രൂ മോറീസ് അഭിപ്രായപ്പെട്ടിരിക്കുന്നതും പ്രസക്തമാണ്.  

 

Thursday, May 9, 2013

5.സഭ പഠിപ്പിക്കുന്ന യേശു




ക്രിസ്ത്യാനികളെ പഠിപ്പിക്കുന്ന ദൈവശാസ്ത്രത്തില്യാതൊരു ധാര്മ്മിക നീതിയും ഇല്ല. ക്രിസ്ത്യാനിയായ യേശു മാജിക്കും ട്രിക്കും കാണിക്കുന്ന ആത്മീയതയില്ലാത്ത മന്ത്രവാദിയെപ്പോലെയാണ്. സ്നേഹിക്കുന്ന നസ്രത്തിലെ യേശു വേദപാഠക്ലാസ്സുകളിലെ സിലബസ്സിലും ഇല്ല. കന്യകയിൽ  ജനിച്ച്, ജീവിതകാലം  മുഴുവന്അത്ഭുതങ്ങള്കാണിച്ച്, കുരിശില്തറച്ചു മരിച്ചു, കല്ലറയില്നിന്നു ഉയർത്തു എഴുന്നേറ്റു. ഇങ്ങനെമാത്രം പഠിപ്പിച്ചാല്എവിടെയാണ് യേശുവിന്‍റെ സ്നേഹം. ദുഖിക്കുന്ന യേശുവിനെ ഓരോ കുഞ്ഞിന്റെ മനസ്സിലും കുഞ്ഞായിരിക്കുമ്പോള്മുതല്പാകപ്പെടുത്തും. ശിഷ്യനായ തോമസ്ഉയര്ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വിലാപത്തെ  വിശ്വസിക്കുവാന്കൈകള്‍കൊണ്ടു  സ്പര്ശിക്കുന്നു. ചമ്മട്ടിയടിയും കണ്ണുനീരും പ്രാര്ത്ഥനയും കുഞ്ഞു മനസ്സുകളില്അങ്ങനെ ശോകം ഉണ്ടാക്കിക്കൊണ്ടിരിക്കും.
 
ഉള്ളു നിറയെ സന്തോഷം വന്നാലേ സ്നേഹവും മനസ്സി നിറയുകയുള്ളൂ. ഒരിക്കലും ചിരിക്കാത്ത യേശുവിന്‍റെ രൂപങ്ങളൊക്കെ മാറ്റി പൊട്ടിച്ചിരിക്കുന്ന യേശുവിന്‍റെ പ്രതിമ അല്ത്താരയി ഇനി പ്രതിഷ്ടിക്കട്ടെപുരോഹിതരെ അങ്ങനെയെങ്കിലും ക്രിസ്ത്യാനിയായ യേശു പരിഹസിക്കട്ടെപറയുന്ന കഥക വിശ്വസിച്ചാ രക്ഷപ്പെടും. ഇല്ലെങ്കി നിത്യനാശമായ നരകത്തി ഇടം. ഇതു കേക്കുമ്പോഴെങ്കിലും  ത്താരയിലെ കരയുന്ന ക്രിസ്ത്യാനിയായ യേശുവിനു ചിരി വരുകയില്ലേ.
സങ്കുചിത മനസ്ഥിതി പഠിപ്പിച്ചു ക്രിസ്ത്യാനിയെ മറ്റു മതങ്ങളിനിന്ന്  ഒറ്റപ്പെടുത്തി. സ്നേഹിക്കേണ്ട ഇവരെ ആഗോള നിലവാരത്തി മനുഷ്യാവകാശങ്ങളെ ധിക്കരിക്കുന്ന ഒരു ഗസമൂഹമായി മാറ്റിയെടുത്തു. ദുഷിച്ച മതങ്ങ എന്നും വിഷം മനസ്സി കലത്തിയ മനുഷ്യരെയും സൃഷ്ടിക്കുന്നു. അതുകൊണ്ടു ക്രിസ്തുമതം സ്ഥാപിച്ചത് ക്രിസ്ത്യാനിയായ യേശു തന്നെയാണ്. സത്യത്തിറെ യേശുവല്ല.


നസ്രത്തിലെ യഹൂദനായ യേശു ക്രിസ്ത്യാനി ആയിരുന്നില്ല. ദരിദ്രക്കും പീഡിതക്കും ആശ്വാസമായി യഹൂദ വന്നു. പുത്തനായ ഒരു യുഗത്തിന്‍റെ സന്ദേശം യഥാഥയേശു ലോകത്തിനു കി. ക്രിസ്തുമതം ഉണ്ടാകുന്നതിനു മുമ്പാണ് പുണ്യപുരുഷ ജീവിച്ചിരുന്നത്. അദ്ദേഹം ഒരു ഗത്തെ, ആചാരങ്ങളെ, നിയമങ്ങളെ പഠിപ്പിച്ചില്ല. അതെല്ലാം ഓരോ കാലത്ത് ക്രിസ്ത്യാനിയായ യേശുവിന്റെ കണ്ടുപിടിത്തമാണ്. കള്ളഗുരുവാണ് അയാ. യഥാർഥ യേശു വന്നത് സ്നേഹം പഠിപ്പിക്കാനാണ്. ക്രിസ്ത്യാനിറ്റിയെപ്പറ്റിയല്ല. ഓരോകാലങ്ങളി സത്യത്തി മായംചേത്തു പുരോഹിതമതം വയറു നിറച്ചു. ക്രിസ്ത്യ ദൈവശാസ്ത്രം ഉണ്ടാകുന്നതിനുമുമ്പ് നസ്രത്തിലെ യേശു യഹൂദരെ ദൈവത്തിന്‍റെ വഴി എങ്ങനെയെന്നു പഠിപ്പിച്ചു. പുരോഹിതനിക്കൂടിയെന്ന്  അതു ക്രിസ്ത്യാനിയായ യേശു തിരുത്തി എഴുതി.





പുരോഹിതന്‍റെ ധ്യാനമന്ത്രങ്ങ ഇല്ലാതെ യേശുവിനെ യുക്തിപൂവ്വം സ്വന്തം ജീവിതത്തി പകത്തിക്കൂടേ? മെത്രാൻറെയും വികാരിയുടെയും കൈകമുത്തി സ്വയം വ്യക്തിത്വം അടിയറ വെച്ച് പള്ളിക്ക് പത്തു ശതമാനവും കി ത്ഥമില്ലാത്ത ഒരു ജീവിതം എന്തിനു നയിക്കണം.ആത്മാവിന്‍റെ രക്ഷ കുമ്പസാരത്തിലും കുബാനയിലും ഒളിഞ്ഞിരിക്കുന്നുവെന്ന്  ഇവരെ അറിയിച്ചത് ദൈവശാസ്ത്രത്തിലെ യേശുവാണ്. പിന്നീടു കാനോ നിയമങ്ങളും കൂട്ടി ചേത്തു. ചരിത്രത്തിലെ യേശുവിന്  പേക്കൂത്ത് എന്തെന്നു അറിയില്ല. സത്യമായ യേശുവിനെ കള്ളനാണയങ്ങളിനിന്നു ചികഞ്ഞെടുക്കുവാനും ബുദ്ധിമുട്ടാണ്. സത്യത്തിന്റെ തനി തങ്കം ഉരക്കുവാ ജനങ്ങളെ ബോധവാന്മാരാക്കുകയാണ്  കാലത്തിന്റെ ആവശ്യം. ശാസ്ത്രീയ ഗവേഷണങ്ങളിക്കൂടി യേശുവിനെ കണ്ടെത്തിയാ നമ്മെ പഠിപ്പിച്ച യേശു, പുരോഹിതന്റെ ഭാവനാ സൃഷ്ടിയെന്ന് വിവേകമുള്ള സമൂഹം പറയും.

 

നവീകരണ പ്രസ്ഥാനങ്ങക്ക്തുടക്കമിട്ട മാട്ടിലൂത കുഞ്ഞായിരുന്നപ്പോആഴക്കടലിൽ   നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലിന്‍റെ ചിത്രം വീക്ഷിച്ചു. കപ്പലിനു ചുറ്റും വെള്ളത്തിലേക്കു  മുങ്ങിത്താഴുന്ന  അല്മായരും കപ്പലിന്‍റെ മട്ടുപ്പാവിരക്ഷയ്ക്കായി  കൈനീട്ടി നില്ക്കുന്ന പുരോഹിതരും. പുരോഹിതനാകുവാവേണ്ടി  അദ്ദേഹത്തെ പ്രേരിപ്പിച്ചതും ചിത്രമായിരുന്നു. ഒരു പക്ഷെ പുതിയനിയമത്തിന്‍റെ ത്ഥവ്യാപ്തിയിലേക്ക് ബാലനായിരുന്ന മാട്ടിലൂത അന്നു ചിന്തിച്ചിട്ടുണ്ടാവുകയില്ല.



ക്രിസ്തുവി വിശ്വാസിക്കുന്നവന്‍റെ ഡയറിയി 'പുരോഹിതൻ' എന്ന വാക്കു കാണുകയില്ലസഭയുടെ കാനോനിയമങ്ങളും ക്രിസ്തുസന്ദേശങ്ങക്ക് എതിരാണ്. പൌരാഹിത്യം  നിലനിൽക്കുവാൻ  അല്മായർ  പാപങ്ങ പുരോഹിതനോട് പറയണം എന്നാണ്.  അനുഷ്ഠാനങ്ങഒന്നും ക്രിസ്തുവിന്‍റെ  വേദപാഠത്തി ഇല്ലമാപാപ്പ മുത പുരോഹിതവരെയും അല്മായരും ക്രിസ്തുവി ഒന്നാണെന്ന് പുതിയനിയമ ഉടമ്പടി പറയുന്നു.



 സഭയുടെ സംവിധാനങ്ങ ഒരു വിമാനത്തി സഞ്ചരിക്കുമ്പോ ഉയന്ന ശ്രേണിയി പുരോഹിതരും രണ്ടാംതരം യാത്രക്കാരായി അല്മായരും എന്നപോലെയാണ്. പുരോഹിതരെ വരേണ്യവഗമായി കാണുന്നുഅല്മായന്‍റെ ജോലി  പ്രാഥിക്കുക, പണം കൊടുക്കുക, അനുസരിക്കുക.  അല്മായന്‍റെ സമ്പത്ത് അനുഭവിക്കേണ്ടത് പുരോഹിതനും. പുരോഹിത പണം കൊടുക്കുന്നതു വഴി അല്മായപുതിയനിയമത്തിനെ ലംഘിക്കുകയാണ് ക്രിസ്തുവിൽ ഏകശരീരമായി വിശ്വസിക്കുന്നവക്ക് പുരോഹിതന്‍റെ സഹായം  എന്തിന്‌?

  

നിങ്ങള്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നുവെങ്കില് ക്രിസ്തുവിന്‍റെ  വചനങ്ങൾ  അനുസരിക്കണം. വചനങ്ങള്അനുസരിക്കുന്നുവെങ്കില്പുരോഹിതനെ തഴയണം. "തിരുമേനി" വിളികളും "റെവറണ്ട്" വിളികളും വേണ്ടെന്നു വെക്കണം. സ്വയം ആത്മാവിനെ കണ്ടെത്തുക. ദൈവംആത്മാവിന്‍റെ രൂപത്തില്ഓരോ മനുഷ്യഗണങ്ങളിലും ഉണ്ട്.അവിടെ പുരോഹിതനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസം ഇല്ല. മതങ്ങളും പ്രത്യേക ദൈവങ്ങളും ഇല്ല. മനുഷ്യന്സൃഷ്ടിച്ച ദൈവങ്ങളും ഇല്ല. ദൈവത്തിന്‍റെ കൃപ യേശുവില്ഒന്നായ സകല മാനവജാതിക്കും ഒരുപോലെയുള്ളതാണ്.

 
പുരോഹിതനെ അഭിവാദനം ചെയ്യേണ്ടത് ഇങ്ങനെ,  "താങ്കള്ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. പാരമ്പര്യത്തില്താങ്കള്വിശ്വസിച്ചു. എന്നാല്യേശുപറഞ്ഞതും സുവിശേഷ തത്ത്വങ്ങളെയും താങ്കൾ  മനസിലാക്കിയില്ല. മാനവസാഹോദര്യം ഒന്നായിക്കാണേണ്ടത് ക്രിസ്തുവിലാണ്, മനുഷ്യനില്അല്ല.'


ക്രിസ്തീയ ജ്ഞാനം തെറ്റായി പഠിച്ച ഒരു വ്യക്തിയല്ല  നമ്മെ നയിക്കേണ്ടത്. പുരോഹിത മതത്തി നിന്നും സ്വതന്ത്രനായി ഒരുവ ചെയ്യേണ്ടത്  ചിന്തകളെ  സ്വയം നവീകരിച്ചു  സത്യത്തെ  അന്വേഷിക്കുകയാണ് സത്യം നിങ്ങളോടു  സംസാരിക്കുന്നുവെങ്കി പുരോഹിത എന്തിനു സ്പൂണ്ഫീഡിംഗ് നടത്തണം. ഒന്നായ ക്രിസ്തുവി മാറ്റങ്ങക്കു പുരോഹിതനിയന്ത്രണം എന്തിന്? ശരീരത്തി എല്ലാ അവയങ്ങളും തുല്യമായി പ്രവത്തിക്കുന്നതു പോലെ പുരോഹിത മതത്തിനിന്നും സ്വതന്ത്രനായി ഒരുവ ചെയ്യേണ്ടതും ക്രിസ്തുവിന്‍റെ സഭയിസഭാമക്ക ഒന്നുപോലെ ഏക സാഹോദര്യത്തി സ്വയം ആത്മാവിനെ കണ്ടെത്തുകയെന്നുള്ളതാണ്പണം കൊടുത്തു പുരോഹിതനെ പ്രീതിപ്പെടുത്തിയാ ക്രിസ്തുവിനെതിരെ ശാത്താനേ കൂട്ടു പിടിച്ചു വചനാഘോഷങ്ങനടത്തുന്നതിനു തുല്യമാണ്. മാറ്റങ്ങ സത്യത്തിന്‍റെ സാഹോദര്യത്തെ നിലനിത്തും. അധമ്മം വെടിഞ്ഞ്  ർമ്മത്തിലേക്കു  നയിക്കും. കാലത്തിനും  മാറ്റം വരണം. ഇന്ന് തടസ്സമായിരിക്കുന്നത് പുരോഹിത അല്മാ അന്തരങ്ങളാണ്. ദൈവത്തിന്‍റെ ബുക്കി പുരോഹിതന്‍റെ നാമം വെട്ടിക്കളഞ്ഞിരിക്കുന്നു.

തലമുറകളായി മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ കോടാനുകോടി ജനങ്ങളെയാണ് പുരോഹിത കെണിയിൽ കുടുക്കിയത്. കബളിപ്പിക്കല്തുടന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കി ഭയപ്പെടുത്തി അവ നമ്മെ കീഴ്പ്പെടുത്തിഇന്ന് നാം വിശ്വസിക്കുന്ന യേശുവിനെ ഗവേഷകരുടെ ചരിത്ര അളവുകോകൊണ്ട് ഒരിക്കലും അളക്കുവാ സാധിക്കുകയില്ല.
പ്രേമിക്കുന്നവക്കു കണ്ണില്ലെന്നു  പറയും. അതുപോലെ അന്ധമായി വിശ്വസിക്കുന്നവനും നിഴലിനെ കണ്ണില്ലാതെ പിന്തുടരുന്നു. ചരിത്രത്തിലെ യേശുവിനെ അന്വേഷിക്കാതെ ദൈവശാസ്ത്രത്തിലെ യേശുവിനെ കുബാനയി കീറിമുറിച്ച്  അൾത്താരയി പ്രതിഷ്ഠിക്കുന്നു.
   
ദൈവശാസ്ത്രത്തി ഒരിക്കലും ചരിത്രം കൊള്ളണമെന്നില്ല. വിശ്വാസത്തി അധിഷ്ഠിതമായ ദൈവശാസ്ത്രം യുക്തിയില്ലാതെ പാഴായ ജീവിതം നയിക്കുന്നവരുടെ ഒരു പരിശീലനമെന്ന്  ഉപമിക്കാം. ആത്മീയ തൊഴിലാളികക്കുള്ള അവസാനത്തെ ഒരു സങ്കേതവും. ചരിത്രം പഠിക്കാതെ ദൈവശാസ്ത്രം മാത്രം പറയുന്ന പാസ്റ്ററും പുരോഹിതരും യഥാഥത്തിവിശ്വാസിയുടെ പണം ചോർത്തിയെടുക്കുവാൻ യേശുവിന്റെ നാമത്തി വലയിടുകയാണ്. ചരിത്രത്തിലെ യേശു അത്ഭുതങ്ങ കാണിക്കുന്ന ഒരു ദിവ്യ ആയിരുന്നില്ല. അമാനുഷങ്ങളായ ഇത്തരം പ്രതിഭാസങ്ങ ദൈവശാസ്ത്രത്തിനിന്നു ചിന്തിക്കാത്തവനെ പരിശീലിപ്പിച്ച ഒരു വിശ്വാസതന്ത്രം മാത്രം. അവിടെ പുരോഹിത ജയിച്ചു. രാജ്യങ്ങളും രാജാക്കന്മാരും കൊട്ടാരങ്ങളും മാമ്മോനും പുരോഹിതന്  അടിയറ പറഞ്ഞു.

യേശുവിറെ ഉയിപ്പും ഇതുപോലെതന്നെ. ചരിത്രത്തിനോ ശാസ്ത്രത്തിനോ തെളിയിക്കുവാ സാധിക്കുകയില്ല. ഒരു പക്ഷെ യാഥാസ്ഥിതികരായ ദൈവശാസ്ത്രജ്ഞ‍ക്കു  സാധിച്ചേക്കും. പ്രകൃതിവിരുദ്ധമായ ഉയപ്പ് ജീവശാസ്ത്രത്തിനു പുറത്തുതന്നെ. ഉയപ്പു സത്യമാണെങ്കിൽത്തന്നെയും അളക്കാ പാടില്ലാത്ത ദൈവികനിയോഗത്തെ ചരിത്രത്തിന്  ഉപകരിക്കുകയുമില്ല. മൂന്നാംലോകത്തിലെ വിദ്യാഹീനരായ കൃഷിക്കാക്ക് ചരിത്രത്തിലെ യേശുവിനെ മനസിലാക്കുവാ ബുദ്ധിമുട്ടായിരിക്കും. പ്രകൃതിയും കോപവും ഇടിയും മിന്നലും പരിസ്ഥിതിയും ഭൂമികുലുക്കവും കാറ്റും എന്തെന്ന് ശാസ്ത്രീയമായി വിവരിച്ചാ അവ ശ്രദ്ധിക്കണമെന്നില്ല. യേശുവിന്‍റെ മരണത്തി സംഭവിച്ച പ്രകൃതികോപങ്ങ അവ അപ്പാടെ വിശ്വസിക്കുന്നു.

ചില യോഗിക വ്വം മായായെന്നു പറയും. വിവേകമുള്ള ചിന്തകനും ഗഹനമായ അറിവി അലിഞ്ഞ യോഗിയും, സ്വഗരാജ്യം നമ്മുടെ ഉള്ളി എന്നു പറയും. ചരിത്രത്തിലെ യേശുവും സ്വഗരാജ്യം ജീവിക്കുന്ന ഹൃദയങ്ങളി ഉണ്ടെന്നു പഠിപ്പിച്ചു. യേശുവെന്ന മനുഷ്യപുത്രൻ  മാനവലോകത്തിനു സമത്വഭാവന വിഭാവന ചെയ്തു. അന്നുണ്ടായിരുന്ന സാമൂഹ്യ വ്യവസ്തിയെ വെല്ലുവിളിച്ചു. സ്ത്രീക്കും സമൂഹത്തി വില കല്പ്പിച്ചു. പോള്അതു തിരുത്തി എഴുതി.

 യഥാ യേശുവിനെ തട്ടിക്കൊണ്ടു പോയത് ആരാണ്? സ്നേഹമാണ് യേശു പഠിപ്പിച്ചത്. സ്നേഹത്തെക്കാ നിയമങ്ങ പ്രധാനമെന്നു സഭ പഠിപ്പിക്കുന്നു. പ്രതീഷകകളാണ് യേശുവിന്‍റെ വാഗ്ദാനഭൂമിയി ഉണ്ടായിരുന്നത്. നീ ഭയപ്പെടരുതെന്നു ലൂക്കിന്റെ സുവിശേഷത്തി പന്ത്രണ്ടാം അദ്ധ്യായം മുപ്പത്തി രണ്ടാം വാക്യത്തി പറയുന്നു. എന്നാ സഭ നിത്യനരകമെന്നു പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തുകയാണ്.സഭയുടെ വളച്ചയും വിശ്വാസികളെ ഭയപ്പെടുത്തിയായിരുന്നു. പാപികളെ യേശു സ്നേഹിച്ചു. "സ്ത്രീയേ  ഇനി നീ പാപം ചെയ്യരുതെ"ന്ന്  അവിടുന്നു പറഞ്ഞു. എന്നാ ന്നു സഭയുടെ യേശു  പാപികളെ ക്രൂശിക്കും. എത്രയെത്ര രക്തപ്പുഴക സഭയുടെ സൃഷ്ടിയായ ക്രിസ്തുവിന്റെ പേരി നടത്തി. സഭയ്ക്കെതിരായി പറഞ്ഞ പാഷണ്ഡികളെ വധിച്ചു.

സത്യമായ യേശു  ആത്മീയകാര്യങ്ങളി സ്ത്രീകക്കും മുൻഗണന നല്കി. ലൂക്കായുടെ സുവിശേഷത്തി എട്ടാം അദ്ധ്യായം ഒന്നു മുത നാലു വരെ വാക്യങ്ങളി ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാ സഭ മൊത്തം പോളില്പ്രേരിതരായി  പുരുഷന്മാർക്കു മാത്രമേ ഇന്നു പ്രാധാന്യം കല്പ്പിച്ചിട്ടുള്ളൂ. പാവപ്പെട്ട മുക്കവരുടെയും ദരിദ്രരുടെയും കൂടെ നടന്ന യേശു എവിടെയോ ഒളിച്ചിരിക്കുന്നു. ഇന്നു കാണുന്നതു ഭൌതികലോകത്തിലെ സുഖസൌകര്യങ്ങളി മതിമറന്ന കപട യേശു നയിക്കുന്ന ഒരു സഭയാണ്. യഥാ യേശുവിനു ദളിത, കുബേര, ദരിദ്ര എന്നിങ്ങനെ വ്യത്യാസം ഇല്ലായിരുന്നു. അവ വ്വജാതികക്കും ഉപരിയായിരുന്നു. വേശ്യകളും ചുങ്കക്കാരും അവിടുത്തെ സുഹൃത്തുക്ക ആയിരുന്നു. നാനാത്വത്തി ഏകത്വം വിഭാവന ചെയ്തുഇന്നു സഭയോ, നാനാത്വത്തി വെറുപ്പിന്റെ ലോകം സൃഷ്ടിക്കുന്നു. ജാതികളും മതങ്ങളും ദളിതരും സവണ്ണരും വേതിരിച്ച്  മത്സരങ്ങളുണ്ടാക്കി ലോകത്തു അസമാധാനം  സൃഷ്ടിക്കുന്നു.

കടത്തീരത്തും മലയിലും ഗത്‌സേമതോട്ടത്തിലും ദൈവത്തിന്‍റെ വഴിക കാണിച്ചു തന്ന യേശുവിന്‍റെയും ശിഷ്യന്മാരുടെയും ജീവിതം ലളിതവും മാനുഷ്യകവും ആയിരുന്നു. മാനവിക വികാരങ്ങളെ കണക്കാക്കാതെ ഇന്നു ആധുനിക സഭക ഭൌതികലോകത്തിലെ സുഖനിദ്രയി ശയിക്കുന്നു. സഭയെയും  സഭയുടെ  യേശുവിനെയും നിശിതമായി വിമർശിക്കുന്നയാളാണ് ലിയോ ടോൾസ്റ്റോയ്. യഥാർഥ യേശുവിന്‍റെ ജീവിതം പകർത്തുകയാണു സംസ്ക്കാരമെന്ന് അദ്ദേഹം വാദിച്ചു. പോപ്പിനെ ഏറ്റവും വലിയ അവിശ്വാസിയെന്ന് അദ്ദേഹം വിളിച്ചു. ലളിത ജീവിതം നയിച്ച യഥാർഥ യേശുവിനെ പുകഴ്ത്തുന്ന ടോൾസ്റ്റോയ്ക്ക്   ആർഭാടജീവിതം നയിക്കുന്ന ക്രൈസ്തവ പൗരോഹിത്യത്തോട് പുച്ഛമായിരുന്നു. സ്വന്തം  സഹോദരന്റെ കാരിരുമ്പ് തേടി നടക്കുവാനും പുതിയ പ്രമാണങ്ങളുണ്ടാക്കി. ഗവിവേചനവും അടിമസമ്പ്രദായവും നടപ്പിലാക്കി. ദളിതരുടെ പിച്ചച്ചട്ടിയിൽ  കൈയിട്ടുവാരി അവരുടെ അവകാശങ്ങൾ  പിടിച്ചെടുത്തു. സ്വന്തം സ്ഥാപനങ്ങളി നിന്നും ആട്ടിയോടിക്കുന്ന ദളിതക്കുവേണ്ടി ക്കാ ആനുകൂല്യങ്ങക്കായി മുറവിളി കൂട്ടുന്നതും സഭയുടെ മറ്റൊരു കപടമുഖമാണ്. അവഹേളിക്കപ്പെട്ട ഒരു ജനതയെ വീണ്ടും ചവിട്ടി മെതിക്കുന്ന സഭാനയങ്ങളിഅടിച്ചമത്തപ്പെട്ടവ ദുഖിതരാണ്.

യഥാർത്ഥ മതം ആനന്ദത്തെയും ലൌകികസുഖത്തെയും ബലികൊടുത്തുള്ളതല്ല. ത്താരയിലെ ബലി നസ്രായക്കാര യേശുവിന്റേതല്ല. ജീവിതം ഒന്നേയുള്ളൂ. അത്  അവിവാഹിതരായി സന്യസ്തതയി ഹോമിക്കുവാ ഉള്ളതല്ല. മനുഷ്യ സാമൂഹി ജീവിയെന്ന നിലയി പരസ്പരസ്നേഹത്തിലും സന്തോഷത്തിലും  കഴിയണം. യഥാർത്ഥ യേശു അതിനു സാക്ഷിയാണ്. യേശുവും സാമൂഹി കാഴ്ചാപ്പാടി ഉല്ലസിച്ചിരുന്നു. അപ്പവും ഭക്ഷിച്ചു വീഞ്ഞും കുടിച്ചു അവരോടൊപ്പം ആനന്ദിച്ചിരുന്നു. യേശുവിനെ ശത്രുക്ക ശാപ്പാട്ടുരാമ, മദ്യപാനി എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചു. ജോണ് രണ്ടാംഅദ്ധ്യായം ഒന്നു മുത പതിനൊന്നു വരെ വാക്യങ്ങവായിച്ച്  നമുക്കിനി അവനോടൊപ്പം ഷാരവത്തോടെതന്നെ  ഗലീലിയോയിലെ കാനായിലെ സല്ക്കാരത്തിൽ പങ്കുചേരാം.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...