Friday, June 14, 2013

ഒരു ദളിത് സഹകാരിയുടെ ക്രിസ്തീയ ചിന്തകൾ-Part 2



രാജ്യമാകമാനമുള്ള കത്തോലിക്കരും നവീകരണസഭകളും 2012 ഡിസംബര്‍ ഒമ്പതാം തിയതി ദളിത സ്വാതന്ത്ര്യ മുക്തിദിനമായി ആഘോഷിക്കുകയുണ്ടായി.കത്തോലിക്കാ ബിഷപ്പ്സ്  കോണ്‌ഫറന്സും (സി.ബി.സി.ഐ) എന്‍.സി.സി.ഐ. പോലുള്ള മറ്റു ക്രിസ്ത്യന്‍ സംഘടനകളും പ്രശ്നങ്ങളില്‍ പൊടുന്നനെ ആകുലരായി ദളിതര്‍ക്കുവേണ്ടി വാദിക്കുവാന്‍ രംഗത്തു  വന്നിരിക്കുന്നു. ഈ രണ്ടു സംഘടനകളും വത്തിക്കാനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

ബെനഡിക്റ്റ് പതിനാറാമന്‍റെ നേതൃത്വത്തില്‍ 2012 ഒക്റ്റോബര്‍ മാസത്തില്‍ കത്തോലിക്കാസഭ ഒരു മതസമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. മാറ്റംവന്ന ലോകത്തിന്‍റെ പുതിയ സാഹചര്യത്തില്‍ സുവിശേഷതത്ത്വങ്ങള്‍ പ്രചരിപ്പിച്ചു ജനങ്ങളിലേക്ക് അതിവേഗം വ്യാപിപ്പിക്കുവാനും യോഗം നിര്‍ദേശിച്ചിരുന്നു. ഭാരതീയ ചിന്തകളുടെ ഒഴുക്കിനഭിമുഖമായി രാജ്യമാകമാനമുള്ള ക്രൈസ്തവ മതവും ദളിതര്‍ക്കുവേണ്ടി മുദ്രാവാക്യത്തില്‍ക്കൂടി രക്ഷകരെപ്പോലെ മുറവിളി തുടങ്ങി. " മനുഷ്യന്‍ മനുഷ്യനെതിരായുള്ള വിവേചനം അവസാനിപ്പിക്കുക, ആഗോള ദളിതരിലും സമത്വം പടുത്തുയര്‍ത്തുക, മാലോകരെല്ലാം ഒന്നുപോലെ" എന്നുള്ള മഹനീയ ചിന്താഗതികളുമായി ദളിത രംഗത്തു  കൊടിപിടിച്ചിരിക്കുകയാണ്.

 

എന്നാല്‍ സഭ യഥാര്‍ഥത്തില്‍ പഴയ വീഞ്ഞിനൊപ്പം പുത്തന്‍ വീഞ്ഞ് പകര്‍ന്നുവെന്നേയുള്ളൂ. ദളിത്‌ ക്രിസ്ത്യാനികളെയും ഷെഡ്യൂള്‌ഡു കാസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ന്യായവാദങ്ങളുമായി സഭ സർക്കാരിനോട്  ദളിത വിമോചനത്തിനായി  ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ക്രിസ്ത്യന്‍ ദളിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും മന്‍മോഹന്‍ സിംഗിനെ വിമർശിച്ചുകൊണ്ടു സഭവക ഒരു പ്രസ്താവനയും ഉണ്ടായിരുന്നു. സഭയുടെ  ഈ അഭ്യർധന എന്തോ വൻ കാര്യം ചെയ്തതുപോലെയും ആയി. ദളിതര്‍ക്കായുള്ള മുന്ദ്രാവാക്യങ്ങൾ അക്ഷരാര്‍ഥത്തില്‍ ഭംഗിവാക്കുകളും മനസ്സിനു കുളിര്‍മ നല്‍കുന്നതുമാണ്. സഭyക്കു  തന്നെ മുപ്പതു ലക്ഷം ദളിത്‌ ക്രിസ്ത്യാനികളെ നാളിതുവരെ സമത്വഭാവേന കാണുവാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെയുള്ള ഒരു സഭയ്ക്ക് എങ്ങനെ ദളിതര്‍ക്കു വേണ്ടി വാദിക്കുവാന്‍ സാധിക്കുന്നു?

  

 

സഭയോടു  ചൊദിക്കുവാനുള്ളത് ഒരേയൊരു ചോദ്യം. നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതരുടെ   ജീവിത നിലവാരം ഹൈന്ദവ ദളിതർക്കു  തുല്യമോ? ഈ നീണ്ടകാലയളവില്‍ സഭ അവര്‍ക്കായി എന്തുചെയ്തു? ഭാരത സഭയിലെ എഴുപതു ശതമാനം വരുന്ന ദളിത്  ക്രിസ്ത്യാനികള്‍ സഭയുടെ ഘടകമല്ലെന്നുള്ളതും സത്യമാണ്. സഭയില്‍ ദളിത്  ക്രിസ്ത്യാനികളുടെ പങ്കാളിത്തമെന്തെന്നും വ്യക്തമല്ല. ദളിതരോടുള്ള വിവേചനം എന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഹൈന്ദവമാമൂലുകളും തത്ത്വങ്ങളുമാണെന്ന്  പറഞ്ഞ്  സഭ കൈകഴുകുന്നതു ശോചനീയമാണ്.

 

യാതൊരുവിധ വിവേചനവും ക്രൈസ്തവധര്‍മ്മത്തില്‍ ഇല്ലെന്നാണ് വെപ്പ്.തന്മൂലമാണ്‌ ദളിതരുടെ പൂര്‍വിക തലമുറകള്‍ ക്രിസ്തുമാ‍ർഗം സ്വീകരിച്ചത്. 1981 ല് സി.ബി.സി. ഐ. പാസ്സാക്കിയ ഒരു പ്രമേയത്തിലും ക്രിസ്തുമതത്തില്‍ ജാതിവ്യവസ്തയില്ലെന്നു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം തികച്ചും സാമൂഹ്യദ്രോഹമാണ്. മനുഷ്യാവകാശലംഘനവുമാണ്. ദുഷിച്ച വ്യവസ്ഥയാണ്‌. ഫാദര്‍ ആന്റണി രാജിന്‍റെ ഒരുപഠന റിപ്പോര്‍ട്ടിൽ  വിവേചന വ്യവസ്ഥിതിയുടെ കൊടുഭീകരതയെ വെളിപ്പെടുത്തിയിട്ടുണ്ട്. തൊട്ടുകൂടായ്മ, വിവേചനം  എന്നീ സാമൂഹ്യ വ്യവസ്ഥിതികളെ വത്തിക്കാന്‍ അനേകം  തവണ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്.

 

 

എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ ഒരു ദളിതന് തന്‍റെ ജീവിതത്തിലെ ഓരോ പടികളും വിവേചനത്തില്‍ക്കൂടി മാത്രമേ കടന്നുപോകുവാന്‍ സാധിക്കുന്നുള്ളൂ. സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നു ക്രൂരയാതനകള്‍  അവൻ  അനുഭവിക്കുന്നു. സഭയുടെ സമ്പൂര്‍ണ്ണ സമ്പത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലുമാണ്. ക്രിസ്ത്യന്‍ ദളിതരെ ഷെഡ്യൂൾഡ്‍കാസ്റ്റില്‍ ഉള്‌പ്പെടുത്തണമെന്നുള്ള പൌരാഹിത്യ നേതൃത്വത്തിന്‍റെ രാഷ്ട്രത്തോടുള്ള അഭ്യര്‍ഥന വെറും ഇരട്ടത്താപ്പുനയം മാത്രമാണ്. ആത്മാര്‍ഥത ലവലേശം നിഴലിക്കുന്നില്ല. ക്രിസ്ത്യന്‍ നേത്രുത്വത്തോടുള്ള ദളിതരുടെ വ്രണിതമായ വികാരങ്ങളെ മറ്റൊരു ദിക്കിലേക്കു  തിരിച്ചു വിടുവാന്‍ ബിഷപ്‌ സംഘടനകള്‍ക്ക് സാധിച്ചു. കുറ്റം മുഴുവന്‍ സര്‍ക്കാരില്‍ ആരോപിച്ച്  മതപരിവര്‍ത്തനത്തിനായി സമയവും പണവും കണ്ടെത്തുകയും ചെയ്യാം. അങ്ങനെ സഭയുടെ വേരുകള്‍ എന്നും ദളിതരുടെ കഴുത്തില്‍ കത്തികള്‍ വെച്ചുകൊണ്ട് ഉറപ്പിക്കുകയും ചെയ്യും.

ദളിത്  ക്രിസ്ത്യാനികളുടെ ക്ഷേമം എന്ന വിഷയം  സഭയുടെ നയങ്ങളില്‍ ഒരിക്കലും ഉള്‌ക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ദളിതരെ കരുവാക്കി ഭാരത ക്രൈസ്തവ സാമ്രാജ്യം പടുത്തുയ‍ർത്തുകയെന്ന ഒറ്റ ലക്‌ഷ്യം മാത്രമേ  ക്രൈസ്തവ നേത്രുത്വത്തിനുണ്ടായിരുന്നുള്ളൂ.  അത് തികച്ചും തെളിവുകള്‍ സഹിതം വ്യക്തമാണ്. കത്തോലിക്കരിലെ നൂറ്റി അറുപത്തെട്ടു ബിഷപ്പുമാരിൽ  ദളിതരായിയുള്ളതു വെറും നാലു  ബിഷപ്പുമാരാണ്. രൂപതകളില്‍ പതിമൂവായിരവും മതപരമായ മറ്റു മണ്ഡലങ്ങളില്‍ പതിനാലായിരവും പുരോഹിതര്‍ ഉണ്ട്. ഒരു ലക്ഷം കന്യാസ്ത്രികളും അയ്യായിരം സഹോദരന്മാരും ഭാരതസഭയ്ക്കുണ്ട്. ഇവരില്‍ ദളിത് പുരോഹിതര്‍  ഭാരത സഭയ്ക്കുള്ളില്‍ കൂടിയാല്‍ നൂറില്‍പ്പരം കാണും.

 

 

അടുത്ത കാലത്ത് ദില്ലി  അതിരൂപതയിലുള്ള ഫാദര്‍ വില്ല്യം പ്രേംദാസ് ചൌധരിയെന്ന ദളിത്  പുരോഹിതന്‍ തന്‍റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. താന്‍ അനുഭവിച്ച യാതനകളും ധര്‍മ്മസങ്കടങ്ങളും 'അധികപ്പറ്റായ പുരോഹിതന്‍' (Unwanted  Priest) എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.സ‍ർക്കാ‍ർ കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ റിയല്‍എസ്റ്റേറ്റ് സാമ്രാജ്യം കൈവശം വെച്ചിരിക്കുന്നത് സഭയെന്ന്  ഒരു ധാരണയുണ്ട്. ഒരു പട്ടണം തന്നെ എടുക്കുകയാണെങ്കിലും ആ പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള വസ്തുക്കള്‍ സഭയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഭരണഘടനപരമായി മറ്റു മതവിഭാഗങ്ങള്‍ക്കില്ലാത്ത  അവകാശങ്ങള്‍ സഭാ സ്വത്തിന്മേല്‌ സഭക്കുണ്ട്. സഭാ സ്ഥാപനങ്ങളെ  നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇനിയും  പ്രായോഗികമാക്കേണ്ടതുണ്ട്.

ഭാരത്തില്‍ കത്തോലിക്കാസഭയ്ക്കു  തന്നെ 480 കോളെജുകളും 63 മെഡിക്കല്‍ കോളെജുകളും 9500 സെക്കണ്ടറി സ്കൂളുകളും നാലായിരം ഹൈസ്കൂളും പതിനാലായിരം പ്രൈമറിസ്കൂളും ഉണ്ട്. കൂടാതെ 7500 നേഴ്സറി സ്കൂളുകള്‍, 500 ട്രെയിനിംഗ് സ്കൂള്‍,900 ടെക്കനിക്കല്‍ സ്കൂള്‍, 263 പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍, ആറ്  എഞ്ചിനീയറിംഗ് കോളേജുകള്‍ , 3000 ഹോസ്റ്റലുകള്‍, 787 ഹോസ്പിറ്റലുകൾ , 2800 ഡിസ്പന്സറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മുതലാവ ഇന്ന് സഭയുടെ  നിയന്ത്രണത്തില്‍ ഉണ്ട്. മറ്റു നവീകരണ ക്രിസ്ത്യന്‍സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ കണക്കുകളുടെ ഇരട്ടി സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിനു മൊത്തം കാണാം.

സഭയുടെ അധീനതയിലുള്ള ബൃഹത്തായ സ്ഥാപനങ്ങളില്‍ ദളിത്  ക്രിസ്ത്യാനികളില്‌നിന്നും എത്ര പ്രൊഫസർ‌മാർ‌, ഫാക്കല്‍റ്റിഡീന്‍, ഡോക്റ്റര്‍മാര്‍, നിയമിതരായിട്ടുണ്ടെന്നും ഒരു ദളിതലേഖകന്‍ ഇവിടെ ചോദിക്കുന്നു. ക്രിസ്ത്യന്‍ ദളിതരില്‌നിന്നും ഹോസ്പിറ്റലുകളില്‌ ഡോക്റ്റര്‍മാരോ സഭയുടെ സാമൂഹ്യ സ്ഥാപനങ്ങളില്‌ ഡയറക്റ്റര്‍മാരോ കാണ്മാന്‍ പോലും കഴിയുകയില്ല..

ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടി കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. ദളിത്  വിമോചനദിനം ആചരിക്കുവാന്‍ നേതൃത്വം ചമഞ്ഞ സഭയുടെ മുമ്പില്‍ ഒരു ദളിത്‌ ക്രിസ്ത്യാനിക്ക് അനേക ചോദ്യങ്ങള്‍ ചോദിക്കുവാനും ഉണ്ടാകും. സഭ ഉത്തരം പറയുവാന്‍ കടപ്പെട്ടിട്ടുമുണ്ട്.

 

സഭയുടെ കോണ്‍വെന്റ് സ്കൂളുകളില്‍ എത്ര ദളിതരായ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്? വാസ്തവത്തില്‍, സഭ ഇന്ന് ഒരു വ്യവസായസ്ഥാപനം ആണ്. ലാഭമാണ് പരമലക്‌ഷ്യം. സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രൊഫഷനല്‍ തൊഴിലുകളുള്ള ദളിതരുടെ വിവരങ്ങള്‍ അടങ്ങിയ ധവളപത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ധൈര്യമുണ്ടോ.

മനുഷ്യത്വം ഇല്ലാത്ത ഈ സത്യത്തിനെ പുറം ലോകത്തിനു വിശ്വസിക്കുവാനും പ്രയാസം. അതേസമയം ഹിന്ദു ദളിതര്‌ വളരെയേറെ ഉയര്‍ന്ന നിലവാരത്തിലാണ്. അഭിവൃദ്ധിയിലേക്കുള്ള കുതിച്ചുചാട്ടത്തില്‍ ക്രിസ്ത്യന്‍ ദളിതര്‍ പരാജയമ ടഞ്ഞു പിന്‍വാങ്ങി.

ഹിന്ദു ദളിതരുടെ മേല്‍നോട്ടത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുതലായ തങ്ങളുടെ സമൂഹത്തെ സഹായിക്കുവാന്‍ വ്യവസായ സംഘടനകളും ഉണ്ട്. വിഭവങ്ങള്‍ ധാരാളമുള്ള ഒരു സഭയ്ക്ക് എന്തുകൊണ്ട് അത്തരം പുരോഗതികള്‍ ക്രിസ്ത്യന്‍ ദളിതരില്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ലെന്നും ദളിതരായവർ ചോദിക്കുന്നു. ദളിത്  ക്രിസ്ത്യരെ പിന്നില്‍നിന്നും കുത്തി പ്രസ്താവനകള്‍ മുഖേന പരിഹസിക്കാതെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഒഴുക്കിനൊപ്പം അവര്‍ക്കുള്ള നീതിയും അവകാശങ്ങളും സഭ നല്‍കുവാനും ക്രിസ്ത്യൻ ദളിത സംഘടനകളുടെ ശക്തമായ താക്കീതുമുണ്ട്.

R.L. Francis (Original writer, English)

The Writer is the President of Poor Christians Liberation Movement (PCLM) തര്‍ജിമ, ജോസഫ് പടന്നമാക്കൽ 

 
 സഭയ്ക്കു 











 

 

ക്രിസ്തുവിന്റെ അന്ത്യഅത്താഴവും കത്തോലിക്കാവിശ്വാസവും


കുർബാനയിലെ അപ്പത്തെപ്പറ്റി പരേതനായ ജോസഫ്
കുളിരാനിയുടെ  ലേഖനത്തിലെ ഉള്ളടക്കവും  നവീകരണ സഭകളുടെ   വിവാദങ്ങളും ബൈബിളിനെ അഗാധമായി പഠിച്ച പണ്ഡിതരായ കത്തോലിക്കർ മുഖവിലക്ക് എടുക്കുകയില്ല.  നവീകരണക്കാർ  കത്തോലിക്കരെ ഏറ്റവുമധികം വിമർശിക്കുന്നതും കുർബാനയിലെ അപ്പം എന്ന കൂദാശയെ  ചൊല്ലിയാണ്.  വചനങ്ങളെ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാം. അതിന് യഹോവാ സാക്ഷികൾക്കും ഇവാഞ്ചലിസ്റ്റുകൾക്കും പ്രത്യേകമായ വാസനയുമുണ്ട്.


വിശ്വാസവും  ദൈവവുമായി  ഹൃദയത്തോട് അടുപ്പിക്കുമ്പോൾ പലപ്പോഴും യുക്തിക്ക് പ്രസക്തമല്ലാതെയാകുന്നു.  മൗലിക സഭകൾ  ബൈബിളും  വചനങ്ങളും  ഉപജീവനമായി കാണുമ്പോൾ കത്തോലിക്കർ  സഭയുടെ  ആദിമ നൂറ്റാണ്ടുമുതലുള്ള   ആചാരങ്ങളും  വിശ്വാസങ്ങളും പിന്തുടരുന്നു. ക്രിസ്തു  ദൈവമെന്ന്  ചിന്തിക്കുന്ന സ്ഥിതിക്ക്  കുർബാനയിലും   ദൈവചൈതന്യം വിശ്വസിക്കുന്നത്  ആത്മീയത്തിലെ  യുക്തി തന്നെയാണ്. യുക്തിവാദികൾക്ക് ദൈവമായ യേശുവിനെയോ അപ്പത്തിലെ  യേശുവിനെയോ   വിശ്വസിക്കുവാൻ സാധിക്കുകയില്ല.  എന്നാൽ സഭകളുടെ കൂട്ടായ്മക്ക് ഏകമായി  ദൈവമായ ക്രിസ്തുവെന്ന സങ്കൽപ്പമാണുള്ളത്.


വചനങ്ങളിൽ യേശു അപ്പത്തിൽ കുടികൊള്ളുന്നുവെന്ന്  വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യാഖ്യാനിച്ചാൽ യേശു നല്കിയ അപ്പത്തെ ജീവനില്ലാത്ത മന്നായുമാക്കാം. അന്ധമായി കത്തോലിക്കാ വിശ്വാസത്തെ ആക്രമിക്കുകയെന്ന നയമാണ് നവീകരണക്കാർക്കുള്ളത്.  വസ്തുതകളിൽനിന്ന്   അകന്നുള്ള സമീപനവും യുക്തിക്ക് നിരക്കുന്നതല്ല.  നിഷ്പക്ഷമായി കത്തോലിക്കരുടെയും നവീകരണക്കാരുടെയും  ചിന്താഗതികളെ ഒരേ അളവുകോൽകൊണ്ട് അളന്നു നോക്കിയാലെ സത്യത്തിന്റെ മുഖം ദർശിക്കുവാൻ സാധിക്കുകയുള്ളൂ.



യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിലെ സാരം അനുസരിച്ച്  കുർബാന എന്ന കൂദാശ യേശു സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നു. കൊപ്പനാം സിനഗോഗിൽ യഹൂദർ യേശുവിനോട് ചോദിച്ചു. "അവിടുത്തെ വിശ്വസിക്കാൻ എന്തടയാളമാണ് ഞങ്ങൾക്ക് തരുവാൻ പോകുന്നത്." യേശു പറഞ്ഞു, "നിങ്ങളുടെ പൂർവികർ  മരുഭൂമിയിൽ   സ്വർഗത്തിൽനിന്നും ലഭിച്ച അപ്പമായ മന്നാ ഭക്ഷിച്ചു. യദാർഥ അപ്പം സ്വർഗത്തിലുള്ള പിതാവിങ്കൽ നിന്ന് വരുന്നു. "അപ്പം ഞങ്ങൾക്ക്  എന്നും തരണമേയെന്ന് പ്രാർഥിക്കൂ. ഞാൻ ജീവന്റെ അപ്പമാകുന്നു. എന്നിൽ വരുന്നവൻ വിശക്കുകയില്ല. എന്നിൽ വിശക്കുന്നവൻ ദാഹിക്കുകയില്ല." ആത്മീയ ഉണർവ് നല്കുന്ന ആലങ്കാരികമായ യേശുവിന്റെ ഭാഷ അവർക്ക് മനസിലാവുകയും ചെയ്തു.  വേദാന്തികളും  ഇങ്ങനെതന്നെയാണ്  സംസാരിക്കുക.  സർവ്വ ചരാചരങ്ങളിലും ബിംബങ്ങളിലും ദൈവത്തിന്റെ ചൈതന്യം കുടികൊള്ളുന്നുവെന്ന് ഹൈന്ദവ പുരാണവും പറയും.  പൂജകൾകൊണ്ട്  പാവനമാക്കുന്ന  അപ്പത്തിലും ദൈവം കുടികൊള്ളുന്നുവെന്ന് കത്തോലിക്കരും വിശ്വസിക്കുന്നു.


യഹൂദർ അവനോട് ചോദിച്ചു, "ഈ മനുഷ്യൻ എന്തേ മാംസ രക്തങ്ങൾ ഭക്ഷിക്കുവാൻ നമുക്ക് തരുന്നു."  (John 6:51–52). യേശുവിന്റെ വചനത്തിന്റെ പേരിൽ  യഹൂദർ   പരസ്പരം  വാക്കുതർക്കങ്ങളായി.  അവന്റെ വാക്കുകളെ  ശ്രവിച്ചവർ  അക്ഷരാർഥത്തിൽ അവനെ മനസിലാക്കി. യേശു വീണ്ടും വീണ്ടും  പറഞ്ഞു,  " നീ  മനുഷ്യപുത്രനെ ഭക്ഷിച്ചില്ലായെങ്കിൽ അവന്റെ രക്തം പാനം ചെയ്തില്ലായെങ്കിൽ നിന്നിൽ ജീവനില്ല.  ആരാണോ എന്റെ മാംസം കഴിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യ, അവന് നിത്യതയുണ്ട്. അന്ത്യത്തിലെ വിധിയുടെ നാളിൽ  ഞാൻ അവനെ ഉയർത്തെഴുന്നേൽപ്പിക്കും."   "സത്യം സത്യമായും  ഞാൻ പറയുന്നു ഇതെന്റെ മാംസമാണ്.   ഭക്ഷിക്കുക.   പാനീയമായ എന്റെ രക്തമാണ്. കുടിക്കുക.  ആര് എന്റെ മാംസം കഴിക്കുന്നുവോ രക്തം പാനം ചെയ്യുന്നുവോ അവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു." (John 6:53–56). 


യേശു പറഞ്ഞതെല്ലാം ആലങ്കാരിക ഭാഷയെന്ന് മൗലികവാദികൾ പറയും.  "ഞാൻ വാതിൽ ആകുന്നു ;"(John 10:9) "  "ഞാൻ മുന്തിരി വള്ളിയാകുന്നു ;"  എന്നുള്ള വചനങ്ങളെല്ലാം  ആലങ്കാരികങ്ങളായ മറ്റു വചനങ്ങളെയും തുലനം ചെയ്യും. സത്യത്തിൽ "ഞാൻ ജീവന്റെ അപ്പമാകുന്നു"വെന്ന യേശു പറഞ്ഞ വചനവുമായി  "ഞാൻ വാതിലാകുന്നു, മുന്തിരിവള്ളിയാകുന്നു"എന്നീ  വചനങ്ങൾക്ക് സാമ്യമില്ല.  എന്നാൽ ഈ  വചനങ്ങൾക്ക് ആലങ്കാരിക സൌന്ദര്യമുണ്ട്. കാരണം ക്രിസ്തു ഒരു വാതിൽപോലെയാണ്. അവനാകുന്ന വാതിലിൽക്കൂടി  സ്വർഗ്ഗകവാടത്തിൽ എത്തുന്നു. അതുപോലെ അവൻ മുന്തിരിവള്ളിപൊലെയുമാണ്. ആത്മത്തിന്റെ പാനം അവനിൽക്കൂടി  ലഭിക്കുന്നു. എന്നാൽ "ഇതെന്റെ രക്തമാകുന്നു, പാനീയമാകുന്നുവെന്ന്" യേശു പറഞ്ഞത് പ്രതീകാത്മക രൂപേണയല്ല. അവൻ തുടർന്നു. "പിതാവ് എന്നെ അയച്ചതുമൂലം ഞാൻ പിതാവിങ്കലും വസിക്കും. അതുകൊണ്ട്  ആരാണോ   എന്നെ  ഭക്ഷിക്കുന്നത്  അവൻ  എന്നിൽക്കൂടി  ജീവിക്കും." (John 6:57).  ബൈബിളിലെ  "ഡ്രോഗണ്‍ " (trogon) എന്ന ഗ്രീക്ക് പദത്തിലും  'തിന്നുക' എന്നു തന്നെയാണ് അർഥമാക്കുന്നത്.   ഗ്രീക്ക് ഭാഷ ആലങ്കാരികമായി ഉപയോഗിക്കാറില്ല.


യേശു പറഞ്ഞതിനെയൊന്നും മൃദുലമായ ഭാഷയിൽ    അവിടുന്ന് പിന്നീട്  മാറ്റി  എഴുതിയിട്ടില്ല. തെറ്റിധാരണകൾ മാറ്റുവാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.ആരും എതിർത്തുമില്ല. യേശുവിനെ ശ്രദ്ധിച്ചവർ പാവപ്പെട്ട മുക്കവരും തൊഴിലാളികളുമായിരുന്നു. ദ്വയാർഥം അവർക്ക് മനസിലാകുമായിരുന്നില്ല. ആലങ്കാരിക ഭാഷയിലാണ് യേശു പറഞ്ഞതെന്ന് പിന്നീടൊരിക്കലും അവർ ഒരു വചനങ്ങളിലും കൂട്ടിചേർത്തില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ യേശു പറഞ്ഞത് തെറ്റായി ചിന്തിച്ചുവെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് ആ തെറ്റുകളെ പിന്നീടൊരിക്കലും ശിക്ഷ്യന്മാർ തിരുത്തിയില്ല. മലയാളത്തിൽ ഒരു ചൊല്ലുണ്ട്."നിങ്ങൾ പറയുന്നത്‌ നിങ്ങളുടെ അമ്മക്ക്‌ തന്നെ മനസ്സിലാകുന്ന സാധാരണ ഭാഷയിലോ? "  ഗുരു പഠിപ്പിച്ചത് ‌  ശിക്ഷ്യന്മാർക്ക്  മനസിലാകാത്ത ആലങ്കാരികമായ ഭാഷയിൽ ആയിരുന്നുവെന്നും ചിന്തിക്കാൻ  പ്രയാസമാണ്.



യേശു പഠിപ്പിച്ചതിനെ ചൊല്ലി  ശിക്ഷ്യരുടെയിടയിൽ എന്തെങ്കിലും ആശയ വൈരുദ്ധ്യങ്ങൾ  ഉണ്ടായാൽ   പഠിപ്പിച്ചതിനെ തിരുത്താതെ  പകരം  ശിക്ഷ്യരെ   മനസിലാക്കുവാൻ   പറഞ്ഞ വചനങ്ങൾ  അവിടുന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു.  അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തുന്ന കഥ മത്തായി സുവിശേഷത്തിൽ യേശു  ആവർത്തി ക്കുന്നുണ്ട്.( Matt. 16:5–12)  ഒരിക്കൽ പറഞ്ഞ വചനങ്ങളെ   മാറ്റങ്ങൾ  വരുത്തിയിരുന്നില്ലെന്നുള്ള     വേറെയും തെളിവുകൾ  പുതിയ നിയമത്തിൽ ഉണ്ട്. 
യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം, വാക്യം അറുപതിൽ ഇങ്ങനെ വായിക്കുന്നു
  ശിക്ഷ്യന്മാർ   അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽതന്നേ അറിഞ്ഞു അവരോടു: അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. ഇതു നിങ്ങൾക്കു ഇടർച്ച ആകുന്നുവോ?മനുഷ്യപുത്രൻ   മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
ചിലർ അവൻ പറഞ്ഞത് വിശ്വസിച്ചില്ലെന്ന് അവനറിയാം. ആരും അവന്റെ സമീപം തെറ്റു തിരുത്താൻ ചെന്നില്ല. ഇതെല്ലാം ആലങ്കാരിക ഭാഷയിലെങ്കിൽ ശിക്ഷ്യന്മാർ മനസിലാക്കിയത് തെറ്റായിരുന്നുവെങ്കിൽ എന്തുകൊണ്ട് യേശു അവരെ വ്യക്തമായ ഭാഷയിൽ മനസിലാക്കുവാൻ  മടക്കി വിളിച്ചില്ല. അവനിൽ സംശയങ്ങൾ ഉണ്ടായിരുന്ന യഹൂദരും അവന്റെ ശിക്ഷ്യന്മാരും അവൻ പറഞ്ഞത് മുഴുവൻ സ്വീകരിച്ചു. അവനോടൊപ്പം തന്നെ സഞ്ചരിച്ചു. അവൻ ആലങ്കാരിക ഭാഷയിൽ പറഞ്ഞിരുന്നുവെങ്കിൽ സ്വർഗ്ഗരാജ്യം തേടി ശിക്ഷ്യന്മാർ അവനോടൊപ്പം നിൽക്കുമായിരുന്നുവോ? എതിർത്തവരെ ആരെയും അവൻ പറഞ്ഞതിനെ തിരുത്തിയില്ല.


പന്ത്രണ്ട് പ്രാവിശ്യം അവൻ സ്വർഗത്തിൽ നിന്നുവന്ന അപ്പമാണെന്ന് പറ ഞ്ഞു. "എന്റെ മാംസം ഭക്ഷിക്കുക എന്റെ രക്തം പാനം ചെയ്യുക" എന്ന് നാല് പ്രാവിശ്യം പറഞ്ഞു.  ജോണ്‍ ആറാം അദ്ധ്യായത്തിലെ അന്ത്യ അത്താഴം യേശുവിന്റെ വചനങ്ങളിലുള്ള  വാഗ്ദാനവും . കത്തോലിക്കാ സഭയുടെ കാതലായ തത്ത്വവുമാണ്. പത്രോസിന്റെ പാറയായ സഭ  ഉയർന്നുവന്നതും വളർന്നതും  യേശുവിന്റെ വാഗ്ദാനമായ ഈ അടിത്തറയിൽ നിന്നാണ്. എന്നാൽ നവീകരണ സഭകൾ പൊങ്ങി വന്നത്  യേശുവിന്റെ  വാഗ്ദാന വചനങ്ങളിൽ നിന്നല്ല.  മറിച്ച്, സഭാ വിഭജനങ്ങളിൽനിന്നും വിഭജനങ്ങളുടെ വിഭജനങ്ങളിൽ നിന്നുമായിരുന്നു.


നോക്കൂ, യേശു പറഞ്ഞത് പിന്നീടൊരിക്കലും അവിടുന്ന് തിരുത്തിയില്ല. ആരുടേയും തെറ്റി ധാരണകൾ അകത്തുവാൻ ശ്രമിച്ചില്ല. യേശുവിനെ ശ്രദ്ധിച്ചവർ വചനങ്ങളെ പൂർണ്ണമായും മനസിലാക്കിയിരുന്നു. ആരും അദ്ദേഹം ആലങ്കാരികമായി സംസാരിക്കുന്നുവെന്ന് വിമർശിച്ചില്ല. അങ്ങനെ അവർ ചെയ്തിരുന്നുവെങ്കിൽ യേശു പറഞ്ഞത് തെറ്റായി ചിന്തിച്ചിരുന്നുവെങ്കിൽ എന്തുകൊണ്ട് ശിക്ഷ്യന്മാർ തെറ്റെന്ന് പറഞ്ഞില്ല?  യാഹോവാക്കാരും നവീകരണ സഭകളും ഇവാഞ്ചലിസ്റ്റുകളും യേശു പറഞ്ഞതിനെ വളച്ചൊടിക്കുന്നുവെന്നും അനുമാനിക്കണം.
യോഹന്നാൻ ആറാം അദ്ധ്യായത്തിൽ കാണുന്നതുപോലെ മാംസം കഴിക്കുവാനും രക്തം പാനം ചെയ്യുവാനും യേശു പഠിപ്പിച്ചെങ്കിൽ,   അത് ആലങ്കാരിക ഭാഷയല്ലെങ്കിൽ യേശു ദൈവത്തിന്റെ നിയമങ്ങളെ തെറ്റിക്കുകയല്ലേയെന്ന്  യഹോവാക്കാരും ഇവാഞ്ചലിസ്റ്റുകളും ചോദിക്കുന്നു. പഴയ നിയമത്തിലെപ്രവാചക വചനങ്ങൾ  കാലത്തിന് അനുയോജ്യമായി യേശു പലയിടങ്ങളിലും  പുനസ്ഥാപിച്ചിട്ടുള്ളതായി കാണാം.   ഉള്ളിലേക്ക് പോവുന്ന ഭക്ഷണം ശുദ്ധമെന്ന് (Mk 7:19) യേശു  പറഞ്ഞപ്പോൾ പഴയ നിയമത്തിലെ  വചനത്തെ   (Lv 11:1-8). മാറ്റി എഴുതുകയായിരുന്നു. ചില ഭക്ഷണങ്ങൾ  ശുദ്ധമല്ലെന്ന് പഴയ നിയമം പറയുന്നു. യേശു രക്തം പാനം ചെയ്യുകയെന്ന് പറഞ്ഞെങ്കിൽ പഴയ നിയമത്തിലെ ഏത് വചനത്തെ ധിക്കരിച്ചുവെന്ന് ‌ ഉത്തരം പറയുവാൻ സാധിക്കുകയില്ല. പലതും യേശു അസ്ഥിരപ്പെടുത്തി.  “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു. "(Col 2:17, 16). ബിംബങ്ങൾക്ക് കൊടുത്ത മാംസം വർജിക്കണമെന്ന നിയമത്തിൽ പോൾ പറഞ്ഞത് വ്യത്യസ്തമായിട്ടാണ്. മറ്റുള്ളവർക്ക് ദോഷം വരുത്തുന്നില്ലെങ്കിൽ അത്തരം ഭക്ഷണവും ആകാമെന്നു പോൾ പറയുന്നു.  (Rom 14:1-14, 1 Cor 8:1-13).


പഴയ നിയമത്തിൽ രക്തം കുടിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. കാരണം എല്ലാ ജീവ ജാലങ്ങളിലും രക്തമുണ്ട്.   യഹോവാ അതുകൊണ്ട് ഇസ്രായിലികളോട് പറഞ്ഞത് ജീവനുള്ള യാതൊരു ജീവിയുടെയും രക്തം പാനം ചെയ്യരുത്.  (Lv 17:14, cf. Dt 12:23). ഇസ്രായിലികൾ ജീവനുള്ള മൃഗങ്ങളുടെ രക്തം കുടിക്കുകയില്ല.  കാരണം, രക്ത്തത്തിൽ ജീവനുമുണ്ട്. എന്നാൽ ഒരുവന്റെ ജീവൻ നിനക്കായി നിന്നുള്ളിൽ ഉണ്ട്.  യേശു ആത്മം ആയി നിന്നിൽ  തന്നെയുണ്ട്‌. "യേശു നിന്റെ ജീവിതമാണ്." (Col 3:4).നിത്യജീവനായ അവനെ നിനക്ക് ആത്മാവിന്റെ പരിപോഷണത്തിനായി ഭക്ഷിക്കാം.  


രക്തം പാനം ചെയ്യുന്നതും മാംസം ഭക്ഷിക്കുന്നതും തിന്മയെന്നുള്ള   യഹോവാക്കാരുടെ വാദം ശരിയെന്ന് വിചാരിക്കുക. എങ്കിൽ യോഹന്നാന്റെ ആറാം അദ്ധ്യായം അവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. അവരുടെ വചന വ്യാഖ്യാനത്തിൽ യേശു ആലങ്കാരികമായി  പറയുകയാണ്‌,  "എന്റെ മാംസം ഭക്ഷിക്കു രക്തം  പാനം ചെയ്യു, പവിത്രമായ അന്ത്യഅത്താഴ വിരുന്നിൽ യേശു ആലങ്കാരികമായിട്ടാണ് അങ്ങനെ പറഞ്ഞതെങ്കിൽ അതും തിന്മയല്ലേ? അതുകൊണ്ട് യേശുവിന്റെ രക്തം പാനം ചെയ്യുന്നത് ആത്മാവിന്റെ ഉണർവിന് ആവശ്യമെന്ന സഭയുടെ  അനുമാനം കൂടുതൽ യുക്തി നല്കുന്നു.   


Part 1:'ജോസഫ് കുളിരാനിയുടെ അന്ത്യഅത്താഴ മേശ-അർ‍ത്ഥവും ദൌത്യവും'






 
        

Sunday, June 9, 2013

35. വേദങ്ങളും പ്രജാപതിയായ യേശുവും


 

 

പ്രജാപതിയായ പുരുഷന്‍ അനന്തമായ പ്രപഞ്ചത്തില്‍ ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്‍നിന്നും അകന്നു സൃഷ്ടി കര്‍മ്മങ്ങളില്‍ പങ്കുചെര്‍ന്നില്ല. അവന്‍ സ്വയം പുരുഷനും സ്ത്രീയുമായി വിഭജിക്കപ്പെട്ടു. അവളാണ് പ്രകൃതി. പുരുഷന്റെ സൌന്ദര്യം. യുഗങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രകൃതി ദേവിക്ക് അവനില്‍ ആസക്തിയില്ലാതായി. അവള്‍ പശുവായി വിഹായസ്സില്ക്കൂടി പറന്നു. അവന്‍ കാളയായി  പശുവിനെ പിന്തുടര്‍ന്നു. പുരുഷനിലും പ്രകൃതിയിലും സൃഷ്ട്ടി കര്‍മ്മങ്ങള്‍ തുടര്‍ന്നു. സമസ്ത ജീവജാലങ്ങളും പുരുഷനിലും പ്രകൃതിയിലും ജനിച്ചു. ബ്രഹ്മനിലെ സൃഷ്ടിയും ബ്രഹ്മന്റെ മനസായ പുരുഷനും പ്രകൃതിയുടെ പ്രതിഭാസങ്ങളും സൃഷ്ടിയുടെ പരമ രഹസ്യമായ ത്രിത്വത്തിനു തുല്യമായി കരുതുന്നു.

പ്രജാപതിക്ക്‌ ദ്വൈതത്തിലെ യേശുവായ പുത്രന്‍ തമ്പുരാന്റെ സ്ഥാനം തന്നെയുണ്ട്‌. ഭവിഷ്യപുരാണത്തിനു പുരാണങ്ങളുടെ പട്ടികയില്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ യോഗ സംഖ്യാ ശാസ്ത്രത്തിലെ പ്രജാപതിയും പുരുഷനും സൃഷ്ടി കര്‍മ്മങ്ങളുടെ പവിത്രത ചൂണ്ടി കാണിക്കുന്നുണ്ട്.  പ്രജാപതിയെ ചില ധ്യാനപ്രസംഗകര്‍ പഴയ നിയമത്തിലെ  ദൈവമായും സ്ഥാപിക്കുന്നു. പ്രധാന ഉദ്ദേശം, അക്ഷരജ്ഞാനം ഇല്ലാത്ത പ്രാകൃതവര്‍ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുന്നതിനാണ്. പുരാണത്തിലെ പുരുഷന് അല്ലെങ്കില്‍ പ്രജാപതിക്കു  ആയിരം തലകളുണ്ട്. തലകള്‍ ബുദ്ധിശക്തിയെ വിവരിക്കുകയാണ്. പ്രപഞ്ചം മുഴുവന്‍ ചൈതന്യം ഉള്കൊള്ളുവാന്‍ ആയിരം കണ്ണുകളും ഉണ്ട്.

 പുരുഷന്‍ ലോകത്തെ സൃഷ്ടിച്ചത് സ്വന്തം രീരത്തിലായിരുന്നുവെന്നു പുരാണം പറയുന്നു. ഇവിടെ, സ്വന്തം ശരീരം കാഴ്ചവെച്ചു ഒരു ബലിനടത്തുകയാണ്. പുരുഷന്റെ വെടിഞ്ഞ ശരീരത്തില്‍നിന്നും മനുഷ്യ ജാതിയുണ്ടായിയെന്നാണു ഇതിഹാസ കഥ.  ചതുര്‍വേദങ്ങളും ചതുര്‍വര്‍ണ്ണങ്ങളും പുരുഷന്റെ ശരീരത്തില്‍നിന്ന് ഉത്ഭവിച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശുദ്രരും പുരുഷനില്‍നിന്നു ഈ മഹാ ബലിയില്‍ക്കൂടി ജനിച്ചുവെന്നാണ്, പുരുഷസൂക്തം.

 

പുരുഷന്‍ സൃഷ്ടിക്കുക മാത്രമല്ല തന്റെ ശരീരംവഴി സൃഷ്ടിയുടെ ഭാഗവും ആയിരിക്കുകയാണ്. ഇതാണ് പുരാണത്തിലെ പ്രജാപതിയുടെ കഥ. ഇവിടെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വിത്യാസം മനസിലാക്കുക പ്രയാസമാണ്.പുരുഷന്‍ വേദങ്ങള്‍ മുഴുവനായി സൂക്ഷിക്കുന്നു.പുരുഷന്‍ യേശുവെങ്കില്‍ യേശുവിന്റെ അനുയായികള്‍ പുരുഷന്റെ വേദങ്ങളെന്തിനു ഉപേക്ഷിച്ചു?

കേരളത്തിലുടനീളം അനേക ധ്യാനകേന്ദ്രങ്ങളില്‍ പ്രജാപതിയും യേശുവും ഒന്നാണെന്നു പഠിപ്പിക്കുന്നു. പ്രജാപതിയും യേശുവും ഒന്നാണെങ്കില്‍ പോട്ടയിലെയും ധ്യാനകേന്ദ്രങ്ങളിലെയും ദിവ്യന്മാര്‍ എന്തിനു ഹൈന്ദവദൈവങ്ങളെ നിന്ദിക്കുന്നു. പ്രജാപതിയുടെ ചൈതന്യം കുടികൊള്ളുന്ന ഹൈന്ദവ അമ്പലങ്ങളുടെ സമീപത്തു കൂടിയും നടക്കരുതെന്നാണ് ധ്യാനഗുരുക്കളുടെ ഉപദേശം. യേശുവും പ്രജാപതിയും ഒന്നായ സ്ഥിതിക്ക് പ്രജാപതിയുടെ ആയിരം തലകളില്‍ നിന്നുവന്ന ജ്ഞാനമായ  ചതുര്‍വേദങ്ങള്‍ എന്തിനു ഉപേക്ഷിച്ചു. ബൈബിളില്‍ സത്യങ്ങള്‍ ഉണ്ട്. എന്നാല്‍ വേദങ്ങളില്‍ സത്യങ്ങള്‍ മാത്രമല്ല അനേകം  ശാസത്രങ്ങളും ഉണ്ട്. പുരുഷനായ യേശു വേദങ്ങളിലെ ശാസത്രങ്ങളെന്തുകൊണ്ട് ബൈബിളില്‍ ഉള്‍പ്പെടുത്തിയില്ല?

 യേശു പഠിപ്പിച്ചു "സ്വര്‍ഗരാജ്യം നിനക്കുള്ളില്‍, ശേഷിക്കുന്നത് സര്‍വ്വതും നിന്നോടുകൂടി വന്നുകൊള്ളും". എങ്കില്‍, നിന്നുള്ളിലെ വസിക്കേണ്ട യോഗാ എന്തിനു ധ്യാനഗുരുക്കള്‍ എതിര്‍ക്കുന്നുപ്രജാപതിയുടെ സൃഷ്ടിയായ യോഗാ നിന്നുള്ളിലെ ക്രിസ്ത്യാനിയില്‍ എവിടെ? യേശുവും പ്രജാപതിയും ഒന്നായ ദൈവങ്ങളുടെ വേദങ്ങള്‍ എന്തുകൊണ്ട് യേശുവിന്‍റെ അനുയായികള്‍ വേണ്ടെന്നു വെച്ചു. യേശു പ്രജാപതിയെങ്കില്‍ സഭ യേശുവിനുള്ളിലെ  സ്വര്‍ഗരാജ്യം നേടുവാന്‍ യോഗയും വേദങ്ങളും ദിവ്യശാസ്ത്രങ്ങളായി അംഗീകരിക്കണം. ഏകാഗ്രമായ ഒരു ധ്യാനം, യോഗാ.....അതെ ഭാവാതീത ധ്യാന !!!

 ആരാണ് പ്രജാപതി?   ഋഗ്വേദം പ്രജാപതിയുടെ കഥ പറയുന്നുണ്ട്. ആദിദൈവമായ പരാശക്തി, സര്‍വ്വവും മായയായിരുന്ന പ്രപഞ്ചത്തെയും സൃഷ്ടികളേയും സൃഷ്ടിച്ചവനായും പുരാണം പറയുന്നു.  അഗ്നി, ഇന്ദ്രന്‍, വരുണാ  എന്നീ യുവദൈവങ്ങളാല്‍ പ്രജാപതി സ്വയം ബലിയര്‍പ്പണം നടത്തിയതും വേദങ്ങളില്‍ കാണാം. വേദങ്ങളിലെ മുപ്പത്തിമൂന്നു ദൈവങ്ങളിലെ ഒരു ദൈവമാണ് പ്രജാപതി. പ്രജാപതിയെപ്പറ്റി അഗാധമായി ചിന്തിക്കുന്നതിനു മുമ്പ് ചതുര്‍വേദങ്ങളുടെയും ഒരു ഉള്കാഴ്ച ആവശ്യമാണ്.

 ഋഗുവേദം: വേദങ്ങളില്‍ ഏറ്റവും പഴക്കമേറിയ പുസ്തകം ഋഗ്വേദമാണ്. ഇന്ദ്രനെയും അഗ്നിയെയും മറ്റു ഉപദൈവങ്ങളെയും പുകഴ്ത്തുന്ന ശ്ലോകങ്ങള്‍  ഈ വേദത്തിലുടനീളം കാണാം.

യജുര്‍വേദം: യജുര്‍വേദം ദൈവങ്ങള്‍ക്കുള്ള ബലിയര്‍പ്പണം എങ്ങനെ വേണമെന്നും വിവരിച്ചിരിക്കുന്നു. ബലിയിടുമ്പോള്‍ ആവശ്യമായ പ്രത്യേക നിയമങ്ങളും ചട്ടങ്ങളും  വേദത്തില്‍ സവിസ്തരം വിവരിച്ചിരിക്കുന്നു. തങ്ങള്‍ അര്‍പ്പിക്കുന്ന ബലിയെ  ദൈവങ്ങള്‍ ഭക്ഷിക്കുന്നുവെന്നു മുനികള്‍ വിചാരിച്ചിരുന്നു. അഗ്നിഭഗവാന്‍ ഭക്ഷണവും അര്‍പ്പിക്കുന്ന ബലിവസ്തുക്കളും സ്വര്‍ഗത്തില്‍ എത്തിക്കുന്നുവെന്നും  വിശ്വസിച്ചിരുന്നു.

സാമവേദ:  സാമവേദത്തിലെയും ഉള്ളടക്കം കൂടുതലായും ഋഗുവേദത്തിലുള്ളതു തന്നെയാണ്.  മറ്റുള്ള വേദങ്ങളില്‍ ആദിഗ്രന്ഥമായ ഋഗുവേദത്തിലെ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതര്‍വവേദ:     അതര്‍വത്തില്‍ മറ്റുള്ള പുരാണങ്ങളില്‍ കാണുന്നതുപോലെ  പ്രാകൃത മനുഷ്യരെ കാണാം. ആദിമ മനുഷ്യരുടെ ജീവിത നിലവാരങ്ങളെപ്പറ്റി ഈ വേദത്തില്‍ ഒരു രൂപകല്പ്പനയുണ്ട്.

വേദങ്ങളെക്കൂടാതെ ആയിരക്കണക്കിന് ഉപനിഷത്തുക്കളും കാണാം. നൂറു കണക്കിന് ഉപനിഷത്തുക്കള്‍ ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. തത്ത്വസംഹിതകളാണ് ഉപനിഷത്തുകള്‍ മുഴുവനായും നിറഞ്ഞിരിക്കുന്നത്‌. ഋഗ്വേദത്തില്‍ പുരുക്ഷ സൂക്ത (ഋഗ് : 10:90) യിലാണ്   പ്രജാവതിയെ വര്‍ണ്ണിച്ചിരിക്കുന്നത്.

പുരുഷായെന്നു വിളിക്കുന്ന പ്രജാപതിയുടെ വരവിന്റെ ഉദ്ദേശം എന്തായിരുന്നു. ഋഗ്വേദങ്ങളിലും  ഉപനിഷത്തുകളിലും പ്രതിഫലിക്കുന്നത് സൌന്ദര്യത്തിന്റെ മനനമായ  അവള്‍ പ്രകൃതി ദേവിയാണ്. ലക്‌ഷ്യം പുരുഷനായ പ്രജാപതിയുടെ ബലിയും . പുരുഷനും പ്രജാപതിയും സംസ്കൃതത്തില്‍നിന്നും വന്ന വാക്കുകളാണ്.  സൃഷ്ടി കര്‍ത്താവ് മനുഷ്യനായി അവതരിച്ചു വന്നു പുരുഷ സൂക്തത്തില്‍ പറയുന്നു.(സത്പത്ബ്രമന 10.2, ഋഗ് വേദ പുരുഷ സൂക്ത 10:19) പുരുഷ പ്രജാപതിയുടെ ലക്‌ഷ്യം ബലിയായിരുന്നു. അവന്റെ ജീവരക്തം പാപപരിഹാരത്തിനും നിത്യ ജീവനുമായിരുന്നു. സ്വര്‍ഗത്തിലേക്കുള്ള ഏകവഴി ഇങ്ങനെ ഒന്നുമാത്രമായിരുന്നു.  നരകാഗ്നിയില്‍നിന്നു രക്ഷപെടുവാന്‍ ഉള്ള മാര്‍ഗവും. (ഋഗ്വേദം 9:113 ; 4:5) അങ്ങനെ പ്രജാപതി രക്ഷിതാവായി ഭൂമിയില്‍ അവതരിച്ച ദൈവവും.

എന്നാല്‍ മഹാഭാരത ഇതിഹാസ കാലയളവില്‍ പരമാത്മാവെന്നുള്ള സ്ഥാനം നഷ്ടപ്പെട്ടു. പ്രജാപതിയെ വെറും ദൈവമായി തരംതാഴ്ത്തി. സൃഷ്ടി മാത്രം ജോലിയുള്ള ഒരു ദൈവം മാത്രമായി. ഉപനിഷത്തിന്റെ കാലംമുതല്‍ പ്രജാപതിയെ ബ്രഹ്മാവായി അറിയപ്പെട്ടു. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവിനും വിഷ്ണുവിനും ശിവനും കണ്ണികളിലെ ഒരു ദൈവമായി അറിയപ്പെട്ടു. പ്രജാപതി ലോകത്തെ സൃഷ്ടിച്ചതു എങ്ങനെയെന്നു  അനേക രൂപഭാവങ്ങളില്‍ കഥകളുണ്ട്. വേദങ്ങളില്‍ വിസ്തരിച്ചിട്ടുമുണ്ട്. മുപ്പത്തിമൂന്നു ദേവ ദൈവങ്ങളെ ഭൂമിക്കും സ്വര്‍ഗത്തിനും മദ്ധ്യേ പ്രതിഷ്ടിച്ചിട്ടുണ്ട്. ഇന്ദ്രനും പ്രജാപതിയും കൂടാതെയുള്ള ഈ ദൈവങ്ങളില്‍ ദൈവങ്ങളായ  ശക്തിയും ജീവനും പ്രകൃതിയും  അടങ്ങിയിരുന്നു.  മുപ്പത്തിമൂന്നു ദൈവങ്ങള്‍ കാലാന്തരത്തില്‍ മൂന്നു ദൈവങ്ങളായി. ബ്രഹ്മാവും വിഷ്ണുവും ശിവനും .

 പ്രജാപതിയും യേശുവും ഒന്നാണെന്ന് ക്രിസ്ത്യന്‍ മിഷ്യനറിമാര്‍  തെളിവുകള്‍ നിരത്തി മതം പ്രസംഗിക്കാറുണ്ട്.  വേദം പറയുന്നു  പ്രജാപതിയില്‍ പാപം ഇല്ലായിരുന്നു. ക്രിസ്ത്യാനികളും യേശുവില്‍ പാപം ഇല്ലായിരുന്നുവെന്നു വിശ്വസിക്കുന്നു. വേദങ്ങളുടെ കാലവും യേശുവിന്റെ കാലവും രണ്ടു വിഭിന്ന കാലഘട്ടങ്ങളെന്നു വചന പ്രഭാഷകര്‍ മറന്നു പോവുന്നു. പ്രജാപതിയെ വേദങ്ങളില്‍ പല രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പരമാത്മാവു മുതല്‍ സ്ഥാനഭ്രഷ്ടനാക്കി വെറും സാധാരണ ദൈവമാക്കിയ കഥകള്‍വരെ വേദങ്ങളിലും പുരാണങ്ങളിലും ഉണ്ട്. യേശുവിനെ പരമാത്മാവായോ മുപ്പത്തിമൂന്നു ദൈവങ്ങളില്‍ ഒരാളായോ ബൈബിളില്‍ പറഞ്ഞിട്ടില്ല. സൃഷ്ടിയില്‍ പ്രജാപതിയുടെ ശരീരം രണ്ടായി സ്ത്രീ ഉണ്ടായി. എന്നാല്‍ യേശുവില്‍ അങ്ങനെ ഒരു കഥയില്ല. യേശു സ്ത്രീയെത്തേടി കാളയായി അലഞ്ഞുമില്ല.

പതിനെട്ടാംനൂറ്റാണ്ടില്‍ ബ്രിട്ടീഷ്കാര്‍ തര്‍ജിമചെയ്ത ഭവിഷ്യപുരാണത്തില്‍ യേശുവിനെപ്പറ്റി വിവരിച്ചിരിക്കുന്ന ഭാഗങ്ങള്‍ വൈഷ്ണവ ഭക്തരെ  ചിന്താകുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. ബ്രിട്ടീഷ്മിഷ്യനറിമാര്‍ തങ്ങളുടെ മിഷ്യന്‍ പ്രവര്‍ത്തനത്തിനായി യേശുവിന്റെ ചരിത്രം കൂട്ടിചേര്‍ത്തതായി കരുതണം. ശ്ലോകങ്ങള്‍ രചിച്ചിരിക്കുന്നതു   ഉന്നത സാഹിത്യ നിലവാരത്തില്‍ക്കൂടിയെങ്കിലും   സൂക്ഷ്മമായി പഠിക്കുന്ന ഒരു ഗവേഷണ വിദ്യാര്ഥിക്ക് മിഷ്യനറിമാരുടെ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശം ഈ പുസ്തകത്തില്‍ക്കൂടി വ്യക്തമായും മനസിലാക്കാം. ഉദ്ദേശം മതപരിവര്‍ത്തനമല്ലാതെ  മറ്റൊന്നുമായിരുന്നില്ല.

മരണസമയം യേശുവിനു തലയില്‍ മുള്‍ക്കിരീടം ഉണ്ടായിരുന്നു. പുരുഷ ബലിയില്‍ അങ്ങനെയൊരു മുള്‍ക്കിരീടം പറഞ്ഞിട്ടില്ല. അന്ത്യഅത്താഴവും വേദത്തില്‍ മറ്റൊരു രൂപത്തില്‍ കാണാം. ദൈവങ്ങള്‍ പ്രജാപതിയെ കൊന്നു പച്ചയായ മാംസം കഴിച്ചുവെന്നാണ് പ്രജാപതിയിലെ കഥ. ക്രിസ്തുമതത്തില്‍ അന്ത്യ അത്താഴം വേദങ്ങളിലെപ്പോലെയല്ല. ജീവിച്ചിരുന്ന ക്രിസ്തുവുമൊത്തു അന്ന് അത്താഴ വിരുന്നു വിളമ്പി. പെന്തക്കോസ്റ്റലിലും  കരിഷ്മാറ്റിക്ക് ധ്യാനകേന്ദ്രങ്ങളിലും നാലുപുരോഹിതര്‍ പ്രജാപതിയുടെ വസ്ത്രം വീതിച്ചതായും പഠിപ്പിക്കുന്നു. അങ്ങനെയൊന്നു പ്രജാപതിയുടെ കഥയില്‍, വേദങ്ങളില്‍ ഇല്ലെന്നുള്ളതാണ് സത്യം.

 പ്രജാപതിയുടെ കൈകളിലും ആണിതറച്ചു കുരിശില്‍ തറച്ചുവെന്നും വചനം പ്രചരിപ്പിക്കുന്നവര്‍ പറയുന്നു.  കരിഷ്മാറ്റിക്കും അതിതീവ്രമതവാദികളും പ്രസംഗിക്കുന്നു. പ്രജാപതിയെ കുരിശില്‍ തറച്ചതായി വേദങ്ങളില്‍ കാണുവാന്‍ സാധിക്കുകയില്ല.

ധ്യാന പ്രസംഗകരുടെ മറ്റൊരൊടവ്  ഇല്ലാത്ത വേദങ്ങളില്‍ ശ്ലോകങ്ങള്‍ചൊല്ലി ഭക്തരെ പററിക്കലാണ്.  ഉദാഹരണമായി കന്യകയില്‍ നിന്നു ജനിച്ച പുത്രനെ വാഴ്ത്തിയുള്ള ഈ ശ്ലോകം 'Om shri kanyaka Sudhaya namaha' വേദങ്ങളില്‍ ഉള്ളതല്ല. ബ്രഹ്മാ, സൂര്യന്‍, മനു, ബലി, ഇന്ദ്രന്‍ എന്നിങ്ങനെ പ്രജാപതികളുടെ നിര പോവുന്നു. ആ സ്ഥിതിക്ക് യദാര്‍ഥ പ്രജാപതിയെ വേദങ്ങളില്‍ കണ്ടെടുക്കുകയും ബുദ്ധിമുട്ടാണ്. 

വേദ കാനോനയിലെ പതിനെട്ടു പുരാണങ്ങളിലുള്ള ഭവിഷ്യപുരാണം വേദ വ്യാസന്റെ കാലം മുതലെന്നും കണക്കാക്കുന്നു. അവസ്താംബ  ര്‍മ്മസൂത്രായില്‍ ഭവിഷ്യപുരാണത്തെപ്പറ്റിയും സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും പുരാവസ്തു ഗ്രന്ഥപ്പുരയില്‍ ബ്രിട്ടീഷുകാര്‍ക്ക് മുമ്പുള്ള സംസ്കൃത ഭാഷയില്പ്പോലും ഭവിഷ്യപുരാണത്തിന്റെ ഒരു പകർപ്പ്  ഇല്ല. മിഷ്യനറിമാര്‍ ആദിഗ്രന്ഥത്തിന്റെ പകര്‍പ്പ് നശിപ്പിച്ചു കാണണം.പുരാണങ്ങളിലെ ഭവിഷ്യപുരാണത്തിനു നാലു പതിപ്പുകള്‍ ഉണ്ട്.  ഈ നാലുപതിപ്പുകളും ബ്രിട്ടീഷ് കാലത്ത് രചിച്ചതുമാണ്.  ഓരോ പതിപ്പുകളിലും പ്രവചനങ്ങള്‍ പല വിധത്തിലാണ് ർണ്ണിച്ചിരിക്കുന്നത്. സൂക്ഷ്മതയോടെ നോക്കിയാല്‍ യേശുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സംശയത്തിനിട നല്‍കുന്നു. ഓരോ പതിപ്പുകളിലും അദ്ധ്യായങ്ങള്‍  വ്യത്യസ്തമായി ഉള്പ്പെടുത്തിയിരിക്കുന്നതും പ്രത്യേകതയാണ്.  ഒന്നാംപതിപ്പിന് അഞ്ചു അദ്ധ്യായങ്ങളെങ്കില്‍ മറ്റുള്ള പതിപ്പുകള്‍ക്ക് നാല്, മൂന്നു, രണ്ടു എന്നിങ്ങനെ പല വിധത്തില്‍ അദ്ധ്യായങ്ങള്‍ കാണാം. ചില ശ്ലോകങ്ങളില്‍ കൂടുതല്‍ വരികളും ചിലതില്‍ കുറവും പരസ്പര രൂപങ്ങളായി ഓരോ പതിപ്പും പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഭവിഷ്യപുരാണങ്ങളില്‍ ഏറ്റവും പുരാണത്തം കല്പ്പിക്കാവുന്നത് ഏതെന്നു ഒരു പഠനവിദ്യാര്‍ഥിക്ക് തിട്ടപ്പെടുത്തുക പ്രയാസമാണ്. മതഗവേഷകരും പൌരാണികത കാണിക്കുന്നതില്‍   ചിന്താകുഴപ്പത്തിലാണ്. 1829 ല്‍ വെങ്കിടെശ്വരം പ്രസ്സില്‍ അച്ചടിച്ച  ഭവിഷപുരാണമായിരിക്കാം ഏറ്റവും പ്രാചീനമേറിയ  പുസ്തകം. അതിനു മുമ്പുള്ള  പുരാണം ഒരു സനാതിനിയുടെയും ഗ്രന്ഥപ്പുരയില്‍ ഇല്ല.  മത പരിവര്‍ത്തനത്തിനായി വേദവ്യാസനാല്‍ പിന്തുടര്‍ന്ന പ്രതികള്‍ മിഷിനറിമാര്‍ നശിപ്പിച്ചു കളഞ്ഞിരിക്കാം.

ആര്യകുല ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യന്റെ പൌത്രനായ  ശാലിവാഹന എന്ന രാജാവ് കിരീടധാരണശേഷം രാജ്യവിസ്ത്രുതിക്കായി ഇറങ്ങുമെന്നാണ് ഭവിഷ്യ പ്രവചനം. പ്രവചനംപോലെ സംഭവിച്ചു. ഈ രാജാവും ക്രിസ്തുവിന്റെ സമകാലീനന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പടയോട്ടം ടിബറ്റ് മേഖലകളിലും  ചൈനയിലും മുന്നേറി. റോമാ സാമ്രാജ്യത്തിന്റെ അതിര്‍ത്തിവരെ കീഴടക്കുമെന്ന പ്രവചനവും പൂര്‍ത്തിയായിയെന്നു ചരിത്രം പറയുന്നു. ദുഷ്ടന്മാരായവരുടെ സ്വത്തുക്കള്‍ കവർന്നെടുക്കുമെന്നും ഉണ്ട്. അങ്ങനെ രാജാവ് യുദ്ധത്തില്‍ ജയിച്ചു മ്ലേച്ചന്മാരുടെ രാജ്യമായ റോമായില്‍വരെ എത്തി റോമായും പിടിച്ചെടുത്തു.  സിന്ധുസ്താന്‍ എന്ന സാമ്രാജ്യം  സ്ഥാപിച്ചു.

ശാലിവാഹന,  ക്രിസ്തുവിന്റെ കാലത്തു മധ്യപ്രദേശിലെ രാജാവായിരുന്നുവെന്നു അവ്യക്തമായ തെളിവുകള്‍ ഉണ്ട്. അദ്ദേഹം അക്കാലഘട്ടങ്ങളില്‍ ഹിമാലയം, ആസ്സാം, ചൈന, റോമാ പേര്‍ഷ്യാ എന്നീ രാജ്യങ്ങളില്‍ യാത്രചെയ്തു യുദ്ധം ചെയ്തുവെന്നും വിശ്വസിക്കുവാനും പ്രയാസം. യേശുവുമായി ബന്ധിപ്പിക്കുവാന്‍ ബ്രിട്ടീഷ്മിഷ്യനറിമാര്‍ ശ്ലോകങ്ങള്‍ ഇവിടെ രചിച്ചുവെന്നതില്‍ സംശയമില്ല.   ടിബറ്റിനു സമീപം കൈലാസ്സ പര്‍വതത്തില്‍ സഞ്ചരിച്ച രാജാവ് സ്വര്‍ണ്ണനിറത്തോടു കൂടിയ വെള്ളവസ്ത്രം ധരിച്ച  ഒരു ദിവ്യനെ കണ്ടു  (ഭവിഷ പുരാണം 19:22) യേശുവായിരുന്നു ആ ദിവ്യന്‍. യേശുവിന്റെ സകല ലക്ഷണങ്ങളും ഭവിഷ്യ പുരാണത്തിലെ ശ്ലോകങ്ങളില്‍ ഉണ്ട്.

പ്രവചനം പൂര്‍ത്തിയായ ഭാരത ചരിത്രത്തിലുള്ള ശാലിവാഹനന്‍ എന്ന രാജാവിന്റെ ചരിത്രം തുടങ്ങുന്നത് എ.ഡി. 78 ലാണ്. യേശുവിനെ കുരിശിലേറ്റിയത് ഏ .ഡി. 33 ലെന്നും സങ്കല്‍പ്പിക്കാം. കുരിശില്‍നിന്ന് രക്ഷപ്പെട്ട യേശുവിനു അന്നു 80 വയസിനടുത്തു പ്രായവും കാണാം. കുരിശില്‍നിന്നു  രക്ഷപ്പെട്ടെന്ന് ചരിത്രം ഉണ്ടെങ്കില്‍ ക്രിസ്ത്യന്‍സഭകളുടെ അടിസ്ഥാനശിലകള്‍തന്നെ തകരും. ഭവിഷ്യ പുരാണത്തില്‍ അദ്ദേഹം വൃദ്ധനായിരുന്നുവെന്നു പറയുന്നില്ല. അങ്ങനെയെങ്കില്‍ കണ്ടത് ദേഹി വെടിഞ്ഞ ക്രിസ്തുവിനെയോകരിഷ്മാറ്റിക്ക് പണ്ഡിതന്മാര്‍ ഉത്തരം പറയട്ടെ.

isa-putram mam viddhi
kumari-garbha sambhavam

"ഞാന്‍ മനുഷ്യപുത്രനാകുന്നു . കന്യകയുടെ ഗര്‍ഭത്തില്‍ ജനിച്ചവന്‍. (19:23). ക്രിസ്ത്യന്‍മതങ്ങളില്‍ കന്യകയില്‍ ജനിച്ചുവെന്ന ചിന്ത യേശുവിന്റെ ജീവിതകാലത്തിനു  നൂറ്റാണ്ടുകള്‍ക്കുശേഷം വന്നു കൂടിയതാണ്. അങ്ങനെയെങ്കില്‍ കന്യകയില്‍ ജനിച്ചുവെന്നു യേശു പറയുവാന്‍ സാധ്യതയില്ല. യേശു കന്യകയില്‍നിന്നു  ജനിച്ചുവെന്നതു  യേശയാ പ്രവാചകന്റെ പ്രവചനം അനുസരിച്ചു  സഭ സ്വീകരിച്ച ഒരു നയമായിരുന്നു. 'കന്യക ഒരു പുത്രനെ പ്രസവിക്കും അവനു എമ്മാനുവെലെന്നു നാമകരണം ചെയ്യുമെന്നു' പഴയ നിയമത്തില്‍ പ്രവചനം ഉണ്ടായിരുന്നു.

യേശു, ശാലിവാഹന  രാജാവിനോട് പറഞ്ഞു, 'മ്ലേച്ചരാജ്യത്തിലെ മതമാണ്‌ ഞാന്‍ പഠിപ്പിക്കുന്നത്‌'. എന്തെല്ലാമാണ് മത ബോധനമെന്നു യേശു രാജാവിനോട് പറഞ്ഞു. (19:28-30)' പ്രിയപ്പെട്ട ഭൂമിയിലെ രാജാവേ, മ്ലെച്ചാരാജ്യത്തിലെ ഞാന്‍ സ്ഥാപിച്ച മതവും  ധര്‍മ്മവും  എന്തെന്ന് അങ്ങ് ശ്രവിച്ചാലും. ദൈവത്തിന്റെ നാമം ജപമായി സദാ ഉരുവിടുവാന്‍ വചനം പറയുന്നു. എങ്കില്‍ പൂര്‍ണ്ണമായ ആത്മാവിന്റെ സത്ത ഒരുവന്‍ കൈവരിക്കും. മനസിനെ എകാഗ്രമാക്കൂ. അറിവിന്റെ ചക്രവര്‍ത്തി,  മനുവിന്റെ പിന്തുടര്‍ച്ചക്കാരനായ പ്രഭോ അവിടുന്ന് എന്നെ ശ്രദ്ധിക്കൂ. ചലിക്കുന്ന സൂര്യന്‍ സര്‍വ്വ ദിക്കുകളില്‍നിന്നും ജീവജാലങ്ങള്‍ക്കു ആകര്‍ഷണമാണ്. ഏവരുടെയും ഹൃദയം പ്രതിഷ്ടിച്ചിരിക്കുന്നതും സൂര്യഗോളങ്ങള്‍ക്കുള്ളില്‍ തന്നെ.

 'രാജാവ് അങ്ങ് വിഭാവന ചെയ്യുന്ന തത്ത്വങ്ങള്‍ എന്തെന്ന്യേശുവെന്നു വിചാരിക്കുന്ന ആ മുനിശ്രേഷ്ഠനോട് ചോദിച്ചു. 'പ്രഭോ, സത്യാന്വേഷിയായ ഞാന്‍ വന്നതും പരമമായ സത്യം നിലനിര്‍ത്തുവാനാണ്. അങ്ങ് വിദൂരതയിലുള്ള എന്റെ രാജ്യം മ്ലെച്ചാദേശം അധര്‍മ്മംകൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടം കിരാതരായ ബാര്‍ബേറിയന്മാര്‍ അധീനതയില്‍ ആക്കിയിരിക്കുന്നു. മ്ലേച്ചന്മാരെ ധർമ്മത്തിലേക്ക് നയിച്ചു  സത്യത്തിന്റെ പ്രകാശം  നല്‍കുവാന്‍ ഞാന്‍ വന്നു. എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കണം.  ദുര്‍ജനങ്ങളെ നേര്‍വഴിക്കു തിരിക്കണം, നന്മയെ കണ്ടെത്തണം എന്നെല്ലാം എന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. മനസും ഹൃദയവും പരിശുദ്ധമാക്കണം. മനസിനെ നിയന്ത്രിച്ചു ദൈവോപാസനകള്‍ അര്‍പ്പിക്കുവാന്‍ പ്രായോഗിക പരിശീലനം നേടണം. സത്യം അന്വേഷിക്കുകയും കണ്ടെത്തുന്നതിനും, മനസിനെ  സ്വത്രന്ത്രമാക്കേണ്ടതുണ്ട്. നീതിയെത്തേടി അലഞ്ഞു സത്യത്തിലേക്കുള്ള വഴിയും കണ്ടുപിടിക്കണം. അവിടമാണ് പരമാത്മാവിന്റെ ഉറവിടവും. സൂര്യഗോളത്തിന് ചുറ്റുമായി പരമമായ സത്യവും കുടികൊള്ളുന്നുണ്ട്.

 ഭവിഷ്യപുരാണത്തിലെ സൂര്യനമസ്ക്കാരവും ജപവും ബൈബിളില്‍ ഒരു വചനത്തിലും കാണുവാന്‍ സാധിക്കുകയില്ല. ഇവിടെ യേശു കര്‍മ്മവും സത്കര്മ്മനുഷ്ടാനങ്ങളും ദുര്‍കര്‍മ്മങ്ങളും എന്തെന്നു വേര്‍തിരിച്ച് രാജാവിനോട് വിവരിക്കുന്നുണ്ട്. ഈ തത്ത്വങ്ങള്‍ മുഴുവന്‍ കിഴക്കിന്റെ തത്ത്വങ്ങളാണ്. നസ്രത്തിലെ യേശുവിന്റെ വചനങ്ങളില്‍ ഇങ്ങനെയുള്ള തത്ത്വചിന്തകള്‍ പറഞ്ഞിട്ടില്ല. ഈ തെളിവുകളില്‍നിന്നും  ഭവിഷ്യപുരാണത്തില്‍ ബ്രിട്ടീഷ്മിഷ്യനറിമാര്‍ യേശുവിനെപ്പറ്റി പുതിയ ഒരു അദ്ധ്യായം ചെര്‍ത്തുവെന്നും വ്യക്തമാണ്.

ഭവിഷ്യ പുരാണത്തിലുള്ള പ്രതിസർഗപര്‍വത്തില്‍ ആദവും ഹാവായും നോഹയും മോശയും ഇങ്ങനെ പഴയ  നിയമത്തിലുള്ളവരായ  അനേകരെ വിവരിച്ചിട്ടുണ്ട്. മത പരിവര്‍ത്തനത്തിനായി വേദിക്ക് വെളിപാടുകളെ ക്രിസ്ത്യന്‍ മിഷ്യനറിമാര്‍ പുതിയതായി കൂട്ടിചെര്‍ത്തുവെന്നും അനുമാനിക്കാം. ഭവിഷ്യപുരാണത്തില്‍ യേശുവിനെ കൂടാതെ മുഹമ്മദ്‌നബിയേയും പ്രവചിച്ചിട്ടുണ്ട്.  മുഹമ്മദ് സത്യത്തിന്റെ വക്താവെന്നാണ് ഭവിഷ്യപുരാണം രേഖപ്പെടുത്തിയിരിക്കുന്നത്.  ഹിന്ദുപണ്ഡിതരില്‍ പലരും  ഭവിഷ്യപുരാണത്തെ പുരാണമായി കണക്കാക്കുന്നില്ല. ഈ പുരാണത്തില്‍ ബ്രിട്ടീഷ് രാജ്യവും വിക്ടോറിയ രാജ്ഞിയും മറ്റു സംഭവങ്ങളും കാണാം. മുഹമ്മദ്‌ നബിയെ ഒരു പ്രവാചകനായിട്ടല്ല വര്‍ണ്ണിച്ചിരിക്കുന്നത്.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...