Saturday, June 8, 2013

32. ക്രിസ്റൊഫേര്‍ ഹിചെന്‍സ്





ക്രിസ്റൊഫേ ഹിചെസ് സമകാലികലോകത്തിലെ അതുല്യനായ ഒരു എഴുത്തുകാര, പത്രപ്രവത്തക, വിവാദവിഷങ്ങളിലെ താക്കിക എന്നീനിലകളി അറിയപ്പെടുന്നു. 12/11/2011  നിര്യാതനായ അദ്ദേഹം സാഹിത്യലോകത്ത്  ഒരു അതുല്ല്യ പ്രതിഭയും തികഞ്ഞ ഒരു യുക്തി വാദിയുമായിരുന്നു.

സത്യത്തിനുവേണ്ടി ആരെയുംകൂസാതെ തനതായ വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു നിർഭയം പോരാടിയ അദ്ദേഹം അവസാനം കാൻസർ രോഗിയായി മരിച്ചു. ക്രിസ്റ്റോഫർ സുപ്രഭാതത്തിൽ ഒരുകുപ്പി വിസ്കി  അകത്താക്കി ആയിരകണക്കിനു സുന്ദരമായ പദ പ്രയോഗങ്ങൾ കൊണ്ട്  ഒരു അത്ഭുതലോകത്തെത്തന്നെ സൃഷ്ടിക്കുമായിരുന്നു. കാലഘട്ടത്തിലെ അറിയപ്പെട്ട ഒരു ഉഗ്രൻ വാഗ്മിയും സരസനുമായിരുന്നു. പണ്ഡിതന്മാരിൽ പണ്ഡിതൻ, സ്വേച്ഛാധിപതികൾക്കെതിരെ വാക്കാൽ പട പൊരുതിയ ശൂരനായ ഒരു പോരാളി, മതങ്ങളുടെ അന്ധവിശ്വാസങ്ങളെ കാറ്റിൽ പറപ്പിച്ച ധിക്കാരി, എല്ലാമായിരുന്നു വിവാദനായകൻ. മതമൌലിക വാദികൾക്കൊരു വെല്ലുവിളിയായിരുന്നു. കര്മ്മധീരനുമായിരുന്നു.

ക്രിസ്തുമതതത്ത്വങ്ങൾ ‍ ദയനീയമായ ഒരു പറ്റം മനുഷ്യജീവികളുടെ രൂപകല്പനകളായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. അപൂര്ണ്ണമായി നമ്മെ പഠിപ്പിച്ച  മതത്തിന്‍റെ സന്മാർഗശാസത്രം ഇറ്റിറ്റായി മനസ്സിനെ കാർന്നുതിന്നും. പിന്നെ നയിക്കുന്നതു പരസ്പരവിരുദ്ധമായ ജീവിതവും. വിശ്വാസം മനുഷ്യനെ നീചനും സ്വാർത്ഥനും വിഡ്ഢിയും ആക്കും. അക്രമം, ബലപ്രയോഗം, യുക്തിഹീനത, അസഹിഷ്ണത, വര്ഗീയതേരോട്ടങ്ങൾ, പ്രാകൃതചിന്തകൾ, മതഭ്രാന്ത്‌, അജ്ഞത, സ്വതന്ത്രമായ മനസ്സിന്‍റെ ശതൂ, സ്ത്രീകളോട് വെറുപ്പ്‌ , കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയുള്ള മാനസ്സിക പീഡനം ഇവകളെല്ലാം ഉൾകൊണ്ടതാണ് സംഘടിത മതങ്ങളെല്ലാം.

മനുഷ്യനെ വഴിതെറ്റിച്ച് അടിമയാക്കി പുറജാതിക്കാരനെ ഇല്ലാതാക്കി, പെണ്കുട്ടികൾക്കു വിലപറഞ്ഞു; പിന്നെ ക്രൂരമായ കൂട്ടക്കൊലകളുടെയെല്ലാം ഉള്ളടക്കമുള്ള ഗ്രന്ഥമാണ് ബൈബിൾ. വിവരമുള്ളവർ ഗ്രന്ഥം അനുസരിക്കെണ്ടതില്ല. കാരണം അപക്വമായ ഒരുതരം സംസ്കാരമില്ലാത്ത മനുഷ്യജീവികളുടെ സൃഷ്ടിയാണ് ബൈബിൾ. വിദ്യാഹീനരായവരെ അത്ഭുതങ്ങൾ കാണിച്ചു നടക്കുന്ന കുറെ മിശിഹാമാർ, അവരെ ഇഷ്ടപ്പെടുന്നവരുടെ കുറെ രക്ഷകർ, ഇവരെ മനുഷ്യരോട് ഏകദേശം സാമ്യപ്പെടുത്താം. വെളിപാടുകൾ നടത്തി മനുഷ്യനെപ്പറ്റിച്ചു നടക്കുന്ന ഒരു തരം വര്ഗീയശക്തികളാണ് ആര്ക്കും ഒന്നും മനസ്സിലാകാത്ത ബൈബിൾ കൊട്ടിഘോഷിക്കുന്നത്. 

മതമെന്നു പറയുന്നത്  ചരിത്രാതീതകാലത്തെ മനുഷ്യന്‍റെ സൃഷ്ടിയാണ്. കാണുന്ന പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും രഹസ്യം പരമാണുതത്ത്വം (atom) എന്ന്  അവർക്ക്  അറിയില്ലായിരുന്നു. ഇന്നു സാമാന്യവിദ്യാഭ്യാസമുള്ള ഒരു കൊച്ചു കുഞ്ഞിനു പോലും ബൈബിൾ പിതാക്കന്മാരായ അബ്രാഹം, മോസസ്, പോൾ, അങ്ങനെ എല്ലാ മതങ്ങളുടെ പിതാക്കന്മാരെക്കാളും അറിവുണ്ട്. പിതാക്കന്മാർക്കെല്ലാം കൂടെനില്ക്കുന്ന ജനതയെ നരകത്തിൽ അയക്കുവാൻ താൽപര്യപ്പെട്ടിരുന്നില്ല.

മദർ തെരസായെപ്പറ്റി  ഹിചെൻസ് പറഞ്ഞത് ദരിദ്രർ അവർക്ക് ചങ്ങാതികൾ ആയിരുന്നില്ല, അവർ സ്നേഹിച്ചിരുന്നതു ദാരിദ്ര്യത്തെയായിരുന്നു എന്നാണ്. എല്ലാക്കാലവും ക്രിസ്റൊഫേർ ഹിചെന്സ് എഴുതുകയും വിശ്വസിക്കുകയും വാദിക്കുകയും എതിരാളികളുടെ വായ്അടപ്പിക്കുകയും ചെയ്തിരുന്നത്  തത്ത്വങ്ങളിലായിരുന്നു.

 

 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...