Wednesday, June 5, 2013

7.മാര്‍പാപ്പയും കത്തോലിക്കാ ലോകവും



പത്രോസിനോ യേശുവിന്റെ ശിഷ്യര്ക്കോ ഇല്ലാതിരുന്ന 'തെറ്റാവരം' എന്ന അധികാരം നൂറ്റാണ്ടുകളായി മാര്പാപ്പയില്നിക്ഷിപ്തമാണ്. ലോകം മുഴുവന്വ്യാപിച്ചു കിടക്കുന്ന ആഗോളസഭയുടെ നേതാവാണ്മാര്പാപ്പാ. .ഡി.130നുമുമ്പ് മാര്പാപ്പാ എന്ന സ്ഥാനം ഇല്ലായിരുന്നു. മാര്പാപ്പ, ഒരുകാലത്ത് സീസറിന്റെ അധികാരവും പത്രോസിന്റെ അധ്യാത്മിക അധികാരവും ഒത്തുവാണിരുന്ന ഭൂമിയിലെ ഏക ഭരണകര്ത്താവായിരുന്നു.

ദുര്ഗ്ര്യാഹയമായ അനേക രക്തകഥകള്നിറഞ്ഞതാണ്വത്തിക്കാന്ചരിത്രം. ഈ കഥകള്തുടരുമോ, ലോകാവസാനംവരെ നിലനില്ക്കുമോന്നൊന്നും  പറയുവാന്സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്അവശേഷിക്കുന്നു. അനേകമനേകം ഉയിര്ത്തെഴുന്നെല്പ്പിനു ശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്റെ പേരില് മാർപാപ്പാക്കു രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്റെ ഒരു സാമ്രാജ്യം. ആയിരം വര്ഷത്തോളം യൂറോപ്പിന്റെ മുഴുവന്മേല്ക്കോയ്മ മാർപാപ്പാ നിലനിര്ത്തി. 'കറുത്ത യുഗങ്ങൾ എന്നാണ്  ഈചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില് മാര്പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനങ്ങൾക്ക്‌  ഇരയാകുമായിരുന്നു. മാര്പാപ്പയെയും ക്രിസ്ത്യന്തത്ത്വങ്ങളെയും തിരസ്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച പാപപങ്കിലമായ കഥകള് സഭയുടെ ചരിത്രത്തില്ഉറങ്ങുന്നു.

 
നവീകരണകാലങ്ങളില്മാര്പാപ്പയുടെ അധികാരപരിധി യൂറോപ്പില്ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്ത്തിനോക്കി. നെപ്പോളിയന്റെ പതനശേഷം മാര്പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്രാജാക്കന്മാരുടെ ഇടയില് മാര്പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില് മാര്പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേകം ഭരണ കര്ത്താക്കള്മാര്പാപ്പയുടെ മുമ്പില്മുട്ടുകുത്താറുണ്ട്. നാസ്തികനായ ഗോര്ബച്ചോവ്1991ല്ഒരുപ്രാര്ഥനയില്മാര്പാപ്പക്ക് ഒപ്പം മുട്ടു കുത്തി. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്പാപ്പക്ക് രാജ്യങ്ങള്നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല.

 കത്തോലിക്കാ മതത്തില്ആദ്യമ സഭയിലെ ക്രിസ്തീയ ചൈതന്യം ഇന്നു നിലനില്ക്കുന്നില്ല. അധികാരവും തെറ്റാവരവും ധനവും ആദ്യമ സഭയില്നിന്നും ബഹുദൂരം മാറി സഞ്ചരിക്കുന്നതിനു കാരണമായി. ആധുനികസഭയില്നിലകൊള്ളുന്നത് ആയിരത്തി അഞ്ഞൂറു വര്ഷങ്ങള്കൊണ്ടു ക്രമീകരിക്കപ്പെട്ട പല തത്ത്വങ്ങളുടെ സംഹിതകള്ആണ്. പ്രാകൃതമതങ്ങളില്നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയില്ഉണ്ട്. ബൈബിളില്പറഞ്ഞിട്ടില്ലാത്ത പാരമ്പര്യ തത്ത്വങ്ങളും കാലത്തിനു അനുയോജ്യമായതും അല്ലാത്തതും അതിൽ കാണാം. പേഗന്മതങ്ങളില്നിന്നും ഉത്ഭവിച്ച ബാബിലോണിയൻ  തത്ത്വങ്ങള്ഇന്നും എവിടെയോ സഭയുടെ വിശ്വാസതലങ്ങളില്ഒളിഞ്ഞിരുപ്പുണ്ട്. മാര്പാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാ പള്ളിയെന്നാല് ക്രിസ്തുമതവും ബാബിലോണിയന്പെഗനിസ്സവും ഒന്നിച്ചു കലര്ത്തിയ ഒരു സങ്കരമതമെന്നു നിര്വചനം കൊടുക്കാം.


ഇന്നു കത്തോലിക്കാ സഭയില്നിലവില്ഉള്ള ആചാരങ്ങളില്പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നതും ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്ക്കുവേണ്ടിയുള്ള പ്രാര്ഥന മൂന്നാം നൂറ്റാണ്ടുവരെ സഭയില്ഇല്ലായിരുന്നു. പുതിയനിയമത്തിലോ പഴയ നിയമത്തിലോ ഈ പ്രാര്ഥന സൂചിപ്പിച്ചിട്ടില്ല. പൂര്വികരെ ബഹുമാനിക്കുന്ന ഭാരതീയധര്മ്മം എന്നനിലയില്ഇതിനെ ന്യായികരിക്കാം. ക്രിസ്തുവിന്  അനേകം നൂറ്റാണ്ടുകള്ക്കു മുമ്പുമുതല് ഭാരതത്തിലും ചൈനയിലും പൂര്വികര്ക്കു പൂജകള്അര്പ്പിച്ചിരുന്നു.

മേരിയും ഉണ്ണിയേശുവും പേഗന്ചിത്രീകരണമാണ്. എന്നാല്അനേക ഹൈന്ദവ ദിവ്യന്മാര് ണ്ണിയേശുവും മേരിയുമായുള്ള സങ്കല്പ ചിത്രത്തില്ആകൃഷ്ടരായിട്ടുണ്ട്. മേരിയെ സാങ്കല്പിക ദേവമാതാവായി കരുതുന്നു. ലോകത്തിലുള്ള സകല അമ്മമാരുടെയും അടയാളമായി മേരിയെ കരുതുന്നു. പുത്രവാത്സല്ല്യം ഇവിടെ ഉജ്ജ്വലിക്കുന്നു. നാല്പ്പതു നോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്ഷങ്ങള്ക്കും മുമ്പെയുണ്ട്. തമസ് വര്‍ഗ്ഗക്കാരുടെ ആചാരത്തില്നിന്നും വന്നതാണ് മേരിയെന്ന സ്വര്ഗീയ രാജ്ഞി. ഇവിടെയെല്ലാം കത്തോലിക്കര്സ്ത്രീക്ക് ബഹുമാനം കൊടുക്കുന്നുണ്ടെന്നുതന്നെ അനുമാനിക്കാം.

ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാ സഭയില് പില്ക്കാലത്ത്മാതാവും ഉണ്ണിയേശുവുമായി കത്തോലിക്കരുടെ ഹൃദയങ്ങളില്സ്ഥാനംപിടിച്ചത്. എന്നിരുന്നാലും സുന്ദരിയായ ഒരു ദേവതയും ഓമനത്വമുള്ള ഒരുകുഞ്ഞിന്റെ രൂപവും മനസ്സില്താലോലിച്ചാല്ഏതുകഠിന ഹൃദയനും നിര്മ്മലന്ആകുമെന്നു വിശ്വസിക്കാം. അങ്ങനെയെങ്കിലും മനുഷ്യര്മേരിആരാധനയില്ആശ്വാസം കാണട്ടെ.

പ്രൊട്ടസ്റ്റന്റ്  അഥവാ പ്രതിഷേധം മനുഷ്യത്വത്തിനു വേണ്ടിയുള്ള ഒരു മുറവിളിയായി കണക്കാക്കാം. പോയവര്ങ്ങളിൽ . 'ജനരോഷം' ഏകാധിപതികളുടെയും മതമൌലികവാദികളുടേയും കോട്ടകള്തകര്ത്തു. പതിറ്റാണ്ടുകളായി കൊടികുത്തി വാണിരുന്ന ലിബിയയിലെ കേണൽ   ഗെദ്ദാഫിയും നിലംപതിച്ചു. പ്രതിഷേധത്തിന്റെ മാറ്റൊലിയില്അനേകം മതമൌലികവാദികളുടെ നാക്കും അടപ്പിച്ചു. ബിൻലാദനും കൂട്ടരും കറുത്ത അദ്ധ്യായങ്ങളിലേക്കു സ്ഥാനംപിടിച്ചു. എന്നിട്ടും മാറ്റമില്ലാത്ത ഒരു ഇസമാണു കത്തോലിക്കാസഭയും പുരോഹിത ഇസവം.  


സഭക്കുമുമ്പില്വെല്ലുവിളികൾ തുടരുന്നു. സഭ ഇന്നും യാഥാസ്ഥിതികരുടെ നിയന്ത്രണത്തിലാണ്. മൂത്തുമുരടിച്ച ബുദ്ധിയും ബോധവും നശിച്ച സഭയെ നയിക്കുന്ന കപ്പിത്താന്മാര്പത്രോസിന്റെ പാറയെ ആഴിക്കടലിലേക്ക്മുക്കിക്കൊണ്ടിരുക്കുകയുമാണ്. രണ്ടാംവത്തിക്കാന്‍  കൌണ്‍‍സില്മതങ്ങള്തമ്മിലുള്ള മൈത്രിക്ക് വാതായനങ്ങള്തുറന്നുകൊടുത്തിരുന്നു. എന്നാല്ബെനഡിക്റ്റ് മാര്പാപ്പയുടെ Dominus lesus എന്ന പ്രമാണത്തില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ  ക്രിസ്തു വിഭാവനചെയ്ത സഭകളല്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. പോപ്പിന് തെറ്റുപറ്റിയെന്നും തങ്ങളും ക്രിസ്തീയ സഭകള്തന്നെയെന്നും പറഞ്ഞു പ്രൊട്ടസ്റ്റന്റ് സഭകള്പ്രതിഷേധവും പ്രകടിപ്പിച്ചു.


ത്തോലിക്കാപ്പള്ളിമാത്രം സത്യസഭയെന്നുള്ള സങ്കല്പ്പത്തില്നിന്നും വത്തിക്കാന്പിന്മാറുകയില്ല. അങ്ങനെ വത്തിക്കാന്സമാധാനത്തിനു തുരങ്കം വെക്കുന്ന വലിയ ഒരു ശക്തിയാണ്. തീവ്രമായ മതപരിവര്ത്തനം വത്തിക്കാനെ ഹിന്ദുമതവാദികളുടെ ശത്രുവാക്കി. മിഷനറിമാര്ദാരിദ്ര്യം ചൂഷണം ചെയ്തു പിടിയരിക്കഞ്ഞികൊടുത്തു മത പരിവര്ത്തനം  നടത്തും. പിന്നെ തിരിഞ്ഞു നോക്കുകയില്ല. ഭാരതംമുഴുവന്ഇങ്ങനെ പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തിനെതിരെ വത്തിക്കാനു ശക്തിയായ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നു.

ഒരു മാര്പാപ്പ കൌമാരകാലത്ത് ഹിറ്റ്ലറിന്റെ നാസിപാര്ട്ടിയിലെ അംഗമായിരുന്നതും വിമര്ശന വിഷയമാണ്. കൌമാരക്കാര്ക്ക്അംഗത്വം അന്ന് നാസികളുടെ നിര്ബന്ധ വ്യവസ്ഥയായിരുന്നു. 2006-ൽ മുഹമ്മദ്നബിയെപ്പറ്റിയുള്ള പരാമര്ശം  ഇസ്ലാമിന്റെ നീരസത്തിനും  ഇടയാക്കി. ഇസ്ലാമിക ലോകംമുഴുവന്അതു പ്രതിഷേധത്തിനു ഇടയാക്കി. ടര്ക്കിയുടെ ഭരണകക്ഷി പോപ്പിനെ ഹിറ്റ്ലര്എന്നും മുസ്സോളിനിയെന്നും വിളിച്ചു. കുരിശുയുദ്ധത്തിന്റെ കാവല്ക്കാരനായും അറിയപ്പെട്ടു. പോപ്പു രുത്തിയ മുറിവുകള്മുസ്ലിംലോകത്ത് ഇതുവരെയും മാറിയിട്ടില്ല.


കേരളത്തില്വിദ്യാഭ്യാസ ആരോഗ്യമേഖലകളില്സഭയുടെ ഏകാധിപത്യം തുടരുന്നു. അനാവശ്യമായി സര്ക്കാര്കാര്യങ്ങളില്കൈകടത്തി സര്ക്കാരിനെ സഭയുടെ മരപ്പാവയായി മാറ്റി. വിവാഹമോചനം, ഗര്ഭനിരോധനം, പുരോഹിതമേല്ക്കോയ്മ , അവരുടെ രതിക, തെറ്റായ നയങ്ങ, ബ്രഹ്മചര്യം, മുതലായ സാമൂഹിക  വ്യവസ്ഥിതികള്ക്കെതിരെ പ്രതിഷേധശബ്ദം ഇവിടെയും ആഗോളതലത്തിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു. എന്തിന്, അന്ധവിശ്വാസങ്ങളില്നിന്നും കപടപുരോഹിതരില്നിന്നും മുക്തിനേടുവാ മാറ്റത്തിന്റെ മാറ്റൊലിക്കായി പ്രതിഷേധം തുടരട്ടെ.


കാന്ബെറി ആര്ച്ച്ബിഷപ്പിന്റെ കീഴിലുള്ള ക്രിസ്ത്യന്സമൂഹത്തിന്റെ ഒരുവിഭാഗം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്നതിനെ  ചരിത്രപരമെന്നു വത്തിക്കാന്വിശേഷിപ്പിക്കുന്നു. എപ്പിസ്കോപ്പല്സഭയില്സ്ത്രീകള്ക്ക് പൌരാഹിത്യം നല്കിയതില്പ്രതിഷേധിച്ച്  ഇവര്സഭയില്നിന്നു പിരിഞ്ഞു റോമന്സഭയില്ചേര്ന്നു. വിവാഹിതരായ പുരോഹിതര്ക്കും കത്തോലിക്കാസഭയില്വന്നുചേര്ന്നവര്ക്കും പൌരാഹിത്യം തുടരാം. കത്തോലിക്കാസഭയുടെ കാനോന്നിയമം എവിടെ, ഇതു രണ്ടുതരം നയമെന്നല്ലേയെന്നു വിമര്ശക  ചോദിക്കുന്നു. മറ്റൊരു സഭയില്നിന്നും  ചേക്കേറിയ ഇവരുടെ വിവാഹം അസാധുവെന്നു സഭ ന്യായികരിക്കുന്നു. വിവാഹം അസാധുവെന്നു സഭ കരുതുന്ന നിലക്കു വിവാഹതര്ക്ക്  അവരുടെ പൌരാഹിത്യം തുടരുന്നതില്ബുദ്ധിമുട്ടില്ല. കാനോന്നിയമം അനുസരിച്ച്  എപ്പിസ്കോപ്പല്സഭയുടെ പൌരാഹിത്യം സഭ അങ്ങനെ നീതികരിക്കുന്നു

മലങ്കരയാക്കൊബായില്നിന്നു മാര്ഈവാനിയോസും അനുയായികളും വിവാഹിതരായ പുരോഹിതരുമായി ത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതും പ്രസ്താവ്യമാണ്. എപ്പിസ്കൊപ്പലുകാര്കാഫിറ്റെരിയാ കത്തോലിക്കര്എന്നും റോമ്മാസഭയെ പരിഹസിക്കാറുണ്ട്. എപ്പിസ്കോപ്പല്സഭയില്നിന്ന് ഒരു ചെറിയവിഭാഗം  പിരിഞ്ഞുപോയെങ്കിലും ഇവരുടെപള്ളികളില്മുന്കത്തോലിക്കര്കൈപൊക്കുവാന്പറഞ്ഞാല്ഇരുപതുശതമാനം മുതല്എഴുപത്തഞ്ചുശതമാനംവരെ കത്തോലിക്കാ സഭയില്നിന്നു പിരിഞ്ഞവരാണെന്നുകാണാം. 'എതിര്വായ്ക്കൊന്നു മറുവാചൊല്ലീടാ' എന്നുള്ള കത്തോലിക്കാ പുരോഹിതരില് നംനൊന്താണ് പലരും സഭവിട്ടുപോയത്.

മാര്പാപ്പാ നയിക്കുന്ന കത്തോലിക്കാസഭയും നവീകരണ (പ്രൊട്ടസ്റ്റന്റ്) സഭയും തമ്മില്വലിയ അന്തരമുണ്ട്. സമുദായത്തിന്റെ താല്പര്യങ്ങള്സഭയില്മാത്രമെന്ന് കത്തോലിക്കരും മറിച്ചു പ്രൊട്ടെസ്റ്റണ്ട് സഭാനേതൃത്വം തങ്ങള്സമുദായത്തിന്റെ സേവകരെന്നും ചിന്തിക്കുന്നു. നവീകരണസഭകക്കു കാലത്തിനനുസരിച്ച് സമൂഹത്തി മാറ്റങ്ങ വരുന്നുണ്ട്. എന്നാ കത്തോലിക്കാ സഭയിലോ, പരിവത്തനത്തിന്  എക്കാലവും മുറവിളി കൂട്ടികൊണ്ടിരിക്കണം. ലോകത്തിറെ പുരോഗതിയി സഭ എന്നും  അരനൂറ്റാണ്ടു പിമ്പിലും. ചെറുതായ ഒരു മാറ്റത്തിനുപോലും പൂണ്ണായുസ്സുവരെ ജീവിക്കുന്ന ഒരു മാർപാപ്പയുടെ കാലംകഴിയുന്നവരെ കാത്തിരിക്കണം.

ഒരുബില്ലിയ ജനതയിലധികം ലോകമെമ്പാടും വിശ്വസിക്കുന്ന കത്തോലിക്കാസഭയുടെ ആശയ തത്ത്വങ്ങളാണെന്നും മറക്കരുത്. മാപാപ്പയുടെ അപ്രമാദിത്വം  തലയിലേറി ഈ മഹത്തായ സംഘടന ഇന്നും നിലകൊള്ളുന്നു. ഇസ്ലാം-ഹിന്ദു മതങ്ങക്കും വിശ്വാസങ്ങളെ കാത്തു സൂക്ഷിക്കുവാ ഇങ്ങനെ ഒരു കാധിപതിയില്ല. സംഘടനയില്ല.


എല്ലാകത്തോലിക്കാ രാജ്യങ്ങളിലെയും കുട്ടിക വിവാഹത്തിനു മുമ്പ് മത്തു പിടിച്ചു ലൈഗികവേഴ്ചക നടത്തുന്നു. ഒരു മാർപാപ്പക്കും ഈ സമൂഹങ്ങളുടെ ചാവുദോഷം മാറ്റുവാ സാധിക്കുകയില്ല. ഒരു കൂട്ടുകാര ഒരുകൂട്ടുകാരി എന്ന് ചിത്ത കാമം പരക്കെ സമൂഹങ്ങ മുഴുവ പടർന്നിരിക്കുന്നു. പത്രോസിൻറെ ഊന്നുവടിക്ക് കാമഭ്രാന്ത്  എന്ന മാനസികരോഗം മാറ്റുവാ സാധിക്കുമോ വലിയ സാമ്പത്തികശക്തിയായ വത്തിക്കാന്റെ കണക്കില്ലാത്ത സ്വത്ത്, സഭയുടെ ഉന്നതരുടെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനായിതന്നെ വത്തിക്കാന്റെ ഉന്നത നേതൃത്വത്തില്മാഫിയാപോലുള്ള സംഘടനകളും പ്രവര്ത്തിക്കുന്നുണ്ട്. വത്തിക്കാന്ബാങ്കില്ക്രമക്കേട് നടത്തിയ നാല്  ഇറ്റാലിയന്പുരോഹിതരുടെ വിവരങ്ങളാണ് ഏറ്റവും പുതിയതായ വാര്ത്ത. ദിനംപ്രതി ഇത്തരം സാമ്പത്തിക അഴിമതികളുടെ വിവരങ്ങള്വത്തിക്കാന്റെ രഹസ്യവകുപ്പുകളില്നിന്നും ചോരുന്നതായി കാണുന്നു.

കമ്മ്യൂണസത്തെ തകര്ക്കുവാന്‍  അനേക രാജ്യങ്ങളിലായി ഒളിഞ്ഞിരുന്ന സഭയുടെ ബില്ല്യന്കണക്കിനു പണം ചിലവാക്കി. അംബറോസിയാനോ ബാങ്കിന്റെ തകര്ച്ചകളുടെ ദുരൂഹതകള്പതിറ്റാണ്ടുകള്കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല. വത്തിക്കാന്റെ ഉന്നതരായ150 പുരോഹിതര്ഫ്രീമാസന്റി  (Freemasonry)എന്ന ശാത്താനിക് സംഘടനയില്പ്പെട്ടവരാണ്. ഇവരാണ്  പ്രമാദമായ സാമ്പത്തിക ക്രമക്കേടുകള്നടത്തിയത്. സഭ നിരോധിച്ച ഈ സംഘടനയില്പ്രവര്ത്തിക്കുന്നവര്സ്വയമേവ മഹറോന് അര്ഹാരായിട്ടും വത്തിക്കാന്ഇവരെ സംരക്ഷിച്ച ചരിത്രമാണുള്ളത്. ജോണ്പോള്ഒന്നാമന്റെ മരണവുമായി ഇവരുടെ പ്രവര്ത്തനം ബന്ധപ്പെട്ടതായും ദുരൂഹതകളുണ്ട്. അന്ന് മാര്പാപ്പയുടെ ആന്തരിക ശരീരാവയങ്ങള്ബന്ധുക്കള്ക്കു  കൊടുക്കാതെ നശിപ്പിച്ചതാണ് സംശയങ്ങള്ക്ക് കാരണം. പ്രധാന അഴിമതി നടത്തിയ കര്ദിനാള്മാർ സിങ്കസ്സിനെയും സഭ രക്ഷിച്ചു. അതുപോലെ ലണ്ടന്പാലത്തിനടിയില്തൂങ്ങിമരിച്ച നിലയില്കാണപ്പെട്ട അംബ്രോസിയോ ബാങ്ക് പ്രസിഡണ്ട്കാല്വിയുടെ മരണത്തെപ്പറ്റിയും നാളിതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. സാമ്പത്തിക ക്രമക്കേടുകളില്നിന്നും മുക്തമായി ആഗോള സാമ്പത്തിക വിപ്ലവത്തില്ക്രമക്കെടില്ലാതെ ചരിത്രം മാറ്റി എഴുതുന്ന പുതിയ ഒരു വത്തിക്കാനുവേണ്ടിയാണ് ഇനി വിശ്വാസികള്പ്രാര്ഥിക്കേണ്ടത്.

 സാമ്പത്തിക ക്രമക്കേടുകളിന്റെ പട്ടണമെന്ന നിലയി വത്തിക്കാകഴിഞ്ഞ കുറേക്കാലങ്ങളായി കുപ്രിസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു.   മൊത്തം കുത്തഴിഞ്ഞ ഒരു ഭരണസംവിധാനമാണ് വത്തിക്കാനി  നടക്കുന്നുവെന്നതി സംശയമില്ല.  മദ്ധ്യകാലയുഗത്തിലെ മാപ്പാപ്പാമാരുടെ പൈശാചിക  മത്സരങ്ങപോലെ ഓരോ ദിവസവും വത്തിക്കാന്റെ പ്രതിഛ്ചായക്ക് മങ്ങലേറ്റു കൊ ണ്ടിരിക്കുകയാണ്കർദ്ദിനാൾമാരുടെയിടയിൽ  മാർപാപ്പായാകാനുള്ള മത്സരം സാധാരണമാണ്.  മാർപാപ്പായുടെ തെരഞ്ഞെടുപ്പ് പരിശുദ്ധാത്മാവിന്റെ വരപ്രസാദം എന്നാണ് വെപ്പ്.  പരിശുദ്ധാരൂപി നിറഞ്ഞ അവിടം എങ്കിൽ അധികാരമോഹികളുടെയും മാമ്മോന്റെയും കേന്ദ്രമാകുന്നത് എങ്ങനെ?  . കർദ്ദിനാൾമാരുടെ സഭയിൽ നിന്നും    വെളുത്തപുക വരാതെ  ഇടയ്ക്കിടെ കറുത്ത പുകവരുന്നത് ഒരു വടംവലിയുടെ അടയാളമായി കണ്ടു കൂടേ?
.
 ബൈബിള്പറയുമ്പോലെ പിശാചുക്കളുടെ തലവനായ ലൂസിഫര്വത്തിക്കാന്റെ ഭരണാധികാരം ഏറ്റെടുക്കുമെന്നും പ്രവചിക്കുന്നു. ദൈവിക ശാസ്ത്രത്തിന്റെപേരില്വത്തിക്കാന്പലതട്ടുകളിലാണ് നിരോധിച്ചിരിക്കുന്ന ഫ്രീമാസനറി എന്ന മത തത്ത്വത്തില് വിശ്വസിക്കുന്ന അനേക കര്ദിനാള്മാര്വത്തിക്കാനിലുണ്ട്. അവരില് രെങ്കിലും അടുത്ത മാര്പാപ്പായാകുമോയെന്നുളള ഭയപ്പാടും ആഗോള കത്തോലിക്കാസഭയിലുണ്ട്. ഫ്രീമാസനറി  സംഘടന, ക്രിസ്ത്യന്സഭക്കുള്ളിലെ ശക്തിയേറിയ പൈശാചിക പ്രേരണയുള്ള മാന്ത്രികവൈദികരാല്നയിക്കപ്പെടുന്ന ഒരു വിഭാഗമാണ്. സംഘടന അനേക മാന്ത്രികവിദ്യക ദുര്ഗ്രാഹ്യമായ തത്വങ്ങള് മുതലായവകള്അഭ്യസിച്ചിട്ടുണ്ട്. ബാബിലോണ്പേഗന്മതത്തില്നിന്നും വന്നു കൂടിയതാണ് ഇത്തരം വിശ്വാസം.

യേശുവിനെ ദ്വയതദൈവം ആക്കി പ്രകൃതികളെ നിയന്ത്രിക്കുന്ന പരമശക്തിയെ ഇവര്വിശ്വസിക്കുന്നു. ഈ കൂട്ടര്‍ മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ    ഠിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ മത വിശ്വാസങ്ങളോട് പൊരുത്തപ്പെട്ടു പോകുവാന്സാധിക്കുകയില്ല. വത്തിക്കാനില്ഇവരുടെ എണ്ണം പെരുകുന്നതായും വാര്ത്തകളുണ്ട്. തലയോട്ടികളും തുടയെല്ലുകളും ആരാധനയ്ക്കായി ഇവര്ഉപയോഗിക്കുന്നു. ഈ പൈശാചിക ശക്തിയില്വിശ്വസിക്കുന്ന കര്ദ്ദിനാള്മാരും സ്വന്തം രക്തത്തില്വിശുദ്ധകുര്ബാന അര്പ്പിക്കുന്നു. അക്രൈസ്തവമായ സംഘടനയില്ക്കൂടി പ്രവര്ത്തിക്കുന്നവരെ മഹറോനു തുല്യമായി വത്തിക്കാന് വിലക്കിയിട്ടുണ്ടെങ്കിലും ഇവര്അടുത്ത മാര്പാപ്പയെ തിരഞ്ഞെടുക്കുമ്പോള്ഒരു നിര്ണ്ണായക ശക്തിയായി പ്രവർത്തിക്കുന്നു.

 ഓര്ത്തഡോക്സ് കത്തോലിക്കരില്വിവാഹിതരായ പുരോഹിതരുണ്ട്. അതുപോലെ നവീകരണ ക്രിസ്ത്യാനികളിനിന്നും സഭയില്വന്ന വിവാഹിതരായ പുരോഹിതരെയും വത്തിക്കാന്അംഗികരിച്ചിട്ടുണ്ട്. ഇനി വത്തിക്കാഎന്നു പുരോഹിതരെ വിവാഹം കഴിക്കാന് നുവദിക്കുമെന്നാണ് സഭയുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹം! വൈദികരുടെയിടയില്ബ്രഹ്മചര്യം പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമുള്ള നിയമം ആണ്. വിവാഹിതരായ അനേക മാര്പാപ്പാമാരും കത്തോലിക്കാസഭയെ ഭരിച്ചിട്ടുണ്ട്. വിവാഹിതര്‍ക്കു പൌരാഹിത്യം നിഷേധിക്കുവാന് വത്തിക്കാനു ധാരാളം മുടന്തന്ന്യായങ്ങളുണ്ട്. വിവാഹജീവിതം നയിക്കുന്നവര്ഭര്ത്താവായും അപ്പനായും സഭയെ സേവിക്കുവാന്സാധിക്കുകയില്ലന്നും സഭയെക്കാള്മുന്ഗണന കുടുംബത്തിനു നല്കുമെന്നും വത്തിക്കാന് ഭയപ്പെടുന്നു. കൂടാതെ സഭയുടെ സ്വത്ത് വ്യക്തികളിലേക്കു  കൈമാറുന്നുവെന്ന ആശങ്കയുമുണ്ട്.  ഒരു കന്യാസ്ത്രീ വിവാഹിതയാവുകയാണെങ്കിലും ഇതുതന്നെ സ്ഥിതിയെന്നു വത്തിക്കാന് കണക്കുകൂട്ടുന്നു.

സ്ത്രീകളുടെ പൌരാഹിത്യം സഭയുടെ തത്ത്വസംഹിതകള്ക്ക് എതിരെന്നു  ചിന്തിക്കാം.പോളിന്റെ നിയമങ്ങള് ത്തിക്കാന്ചൂണ്ടി കാണിച്ചേക്കാം. എന്നാല്പുരുഷന്മാരുടെ പൌരാഹിത്യത്തിനു തടസ്സമെന്തെന്നു മനസ്സിലാകുന്നില്ല. പുരോഹിതര്ക്കു വിവാഹം നിഷേധിക്കുന്നത് സഭയുടെ സിദ്ധാന്തമല്ലമറിച്ച്  സഭാധനതത്വ ശാസ്ത്രത്തിലെ ഒരു നയം മാത്രം.
വിവാഹിതരായ  അനേകം പുരോഹിത സഭയിലുണ്ട്. ആത്മീയ കാര്യങ്ങളി വിവാഹിതരെക്കാ ഇവ ഉത്തരവാദിത്ത ബോധത്തോടെ സഭാകാര്യങ്ങ നിവഹിക്കുന്നുണ്ട്. പുരോഹിതക്കു പല അവസരങ്ങളിലും അല്മെനികളുടെ  താറുമാറായ കുടുംബ ജീവിതത്തെപ്പറ്റി കൌണ്സിലിംങും  സദാചാരപരമായ ഉപദേശങ്ങളും കൊടുക്കേണ്ടാതായും വരും.

വിവാഹിതരായ പുരോഹിതക്കു വിവാഹിതരായ അല്മെനികളെ കൂടുത ധര്മ്മവീര്യരും  സദാചാര  ബോധമുള്ളവരും ആക്കുവാ സാധിക്കും. തത്ഭലമായി അല്മെനികളുടെ ജീവിതത്തെമനസ്സിലാക്കുവാനും സാധിക്കും. പുരോഹിതരെ അവിവാഹിതരായി   കാണുവാ വത്തിക്കാന്റെ ഈ ക്രൂരമായ കാഴ്ചപ്പാട് എന്തിനെന്നു മനസ്സിലാകുന്നില്ല നയം തികച്ചും  മതതതത്ത്വങ്ങളല്ല പാരമ്പര്യംമാത്രം. പുരോഹിതര്ചെറുപ്പ കാലങ്ങളില്കുട്ടികളെ പീഡിപ്പിച്ച്  സഭയുടെ സ്വത്ത് ധൂര്ത്തടിച്ച്  സന്തോഷപ്രദമായി ജീവിതം നയിക്കുന്നുണ്ടെങ്കിലും അവരുടെ വാര്ദ്ധക്യം ഏകാന്തമാണ്. യവ്വനത്തിന്റെ തീവ്രതാപം തണുത്താല്ഇവരുടെ ജീവിതം പരമദയനീയവും നരക തുല്ല്യവുമാണ്. തീര്ച്ചയായും പുരോഹിതരെ വിവാഹംകഴിക്കുവാന്അനുവദിക്കണം. വയസ്സായ ഒരു പുരോഹിതന് കുടുംബമില്ലാതെ, ആരും ശ്രദ്ധിക്കാനില്ലാതെ ജീവിക്കുന്ന ദുരവസ്ഥയെക്കാള്ദുഖകരമായ മറ്റൊന്നില്ല. ബ്രഹ്മചര്യമെന്നു പറയുന്നതു പ്രകൃതിവിരുദ്ധമാണ്. വിവാഹജീവിതപ്പറ്റി അറിഞ്ഞുകൂടാത്ത ഒരു പുരോഹിതന് ങ്ങനെ വൈവാഹിക ജീവിതത്തിന്റെ പവിത്രതകളെപ്പറ്റി അല്മെനിയെ ഉപദേശിക്കും?
1139ല് പുരോഹിതക്കു  പ്പാക്കിയ ബ്രഹ്മചര്യനിയമം സഭയ്ക്ക് ഇന്ന്  അസാധുവാക്കിയാല്മതിയാവും. പുരോഹിതഎന്ന പുരുഷന്മാരും വിവാഹം കഴിക്കണമെന്നുള്ളത്  പ്രകൃതിയുടെ നിയമമാണ്. കാലത്തിന്റെ ആവശ്യവുമാണ്. സ്നേഹവും  കുടുംബജീവിതവും  ഇവ  പ്രത്യാശിക്കുന്നു.

ബനഡിക്റ്റ് പതിനാറാമൻ പോപ്പിന്റെ ബട്ട്ലറെ വത്തിക്കാന്റെ രഹസ്യരേഖകള് ചോര്ത്തിയതിന്  അറസ്റ്റുചെയ്തത് ആഗോള വാര്ത്തയായിരുന്നു. ബട്ട്ലര് കുറ്റകൃത്യങ്ങള്ക്ക് ഇരയായതായിരിക്കാം. ഇതിനു പിന്നില്ശക്തിയായ മാഫിയ കാണാതിരിക്കുകയില്ല. ഏതാനും വര്ഷങ്ങള്ക്കു മുമ്പ് മേഹമാദ്ആലി ആഗ്ജാ എന്ന ടര്ക്കിനിവാസി ജോണ്പോള്മാര്പാപ്പയ്ക്ക്നേരെ വെടിവെച്ചപ്പോള്അതിനുചുക്കാന്പിടിച്ചത് വത്തിക്കനുള്ളിലെ മാഫിയാ യിരുന്നുവെന്നും സഹായിക്കുവാന്രഹസ്യവിഭാഗങ്ങള്ഉണ്ടായിരുന്നുവെന്നും കിംവദന്തികള്ഉണ്ട്. അങ്ങനെ, വത്തിക്കാന്റെ ഈ രഹസ്യരേഖകള്ചോര്ത്തിയത്ബട്ട്ലര്ആയിരിക്കുകയില്ലഅറിയപ്പെടാത്ത ധാരാളം വത്തിക്കാന്രഹസ്യങ്ങള് പുറത്താക്കുവാന്സാധിക്കാതെ ഒളിഞ്ഞിരുപ്പുണ്ട്.

അറിയപ്പെടാത്ത അനേക നിഗൂഡതകള്നിറഞ്ഞ ഒരു സങ്കേതമാണ് വത്തിക്കാന്‍ ഇന്ന്.  തന്നെയല്ല  ബാലപീഡകരായ പുരോഹിതരുടെ കുറ്റകൃത്യങ്ങള്രഹസ്യമായി  വെച്ചിരുന്നതുപോലുള്ള  ഇത്തരം കുറ്റകൃത്യങ്ങ എന്നും  വാത്തകളായി കാണുമ്പോ ഓരോ ദിവസവും സഭയുടെ അടിത്തറ ഇളകുന്നതായി തോന്നിപ്പോവും. അളവില്ലാത്ത സ്വത്തുക്ക  ഇങ്ങനെ ബാലപീഡ കുറ്റവാളികക്കു ചിലവാക്കാതെ  ദരിദ്രക്ക് ദാനം ചെയ്തിരുന്നുവെങ്കില്‍, ലോകത്തിലെ  പട്ടിണിപ്പാവങ്ങൾക്കു   പ്രയോജനപ്പെടുമായിരുന്നു.  വത്തിക്കാനിഅഴിമതിക്കാരനായ ഒരാളെ  അറസ്റ്റു ചെയ്തു. ബാക്കി അഴിമതിക്കാ ഇന്നും വത്തിക്കാനി സ്വതന്ത്രരായി നടക്കുകയാണ്.  അവക്കെല്ലാം മാഫിയാസഹായവുമുണ്ട്. 


ആല്ബര്ട്ട് ഐന്സ്റ്റീഒരിക്കല്പറഞ്ഞു  "ലോകത്തു തിന്മയുണ്ടെങ്കില്അതു മതം മാത്രം." വത്തിക്കാന്റെ ബട്ട്ലര്വഴി ചോർന്ന രഹസ്യങ്ങളെപ്പറ്റിയുള്ള ഊഹാപാഹങ്ങ ലോകമെമ്പാടും പരന്നു. വത്തിക്കാ അധികാരം നിലനിത്തുന്നതിനു തത്രപ്പെടുന്നുവെന്നു  വാഷിംഗ്ടൻ പോസ്റ്റ് അന്ന് റിപ്പോർട്ടു ചെയ്തു. നികുതി വെട്ടിപ്പുകാരെ കുരുക്കിലാക്കുവാ തത്രപ്പെടുന്ന ഇറ്റാലിയ ക്കാരിന്റെ ശ്രമത്തി വത്തിക്കാന്റെ കണക്കില്ലാത്ത ധനത്തിന് എങ്ങനെ നികുതിയിളവു നെടാമെന്നുള്ള തീവ്ര ചര്ച്ചകളും  ചോർന്നതിൽപ്പെടുന്നു. വത്തിക്കാ സെക്രട്ടറി ടാര്സിസിയോ ബര്ടോനെയ്ക്കെതിരെയുള്ള കേസ് അന്വേഷണങ്ങളും കത്തിടപാടുകൾ  സംബന്ധിച്ചും രഹസ്യങ്ങചോന്നിട്ടുണ്ട്. ഇദ്ദേഹവും ആച്ചുബിഷപ്പ് കാലോ മരിയവിഗാനോയും തമ്മിലുള്ള ആഭ്യന്തര ഏറ്റുമുട്ടലുകളും പുറത്തുവന്നു.

മറ്റൊന്നുള്ളത്ഇറ്റലിയെ അപകീര്ത്തിപ്പെടുത്തുന്ന ഒരു രഹസ്യചോര്ച്ചയാണ്. വത്തിക്കാന്ഉദ്യോഗസ്ഥന്റെ മകള് മാനുല ഒര്ലാണ്ടി എന്ന പെണ്കുട്ടി അന്തര്ധാനം ചെയ്ത വിവരങ്ങളെ സംബന്ധിച്ച കാര്യമാണ്. വത്തിക്കാന്പോലീസിന്റെ ഒരു ലൈംഗിക പാര്ട്ടിയില്മുപ്പതു വര്ഷങ്ങള്ക്കു മുമ്പ് അവള്അപ്രത്യക്ഷമാകുകയായിരുന്നു. അവള്ക്കന്ന് പ്രായം പതിനഞ്ചു വയസ്സ്. ഇതിന്റെ പേരില്ഇറ്റാലിയന്പോലീസ് ഒരു ഗുണ്ടാ കുറ്റവാളി സംഘത്തിന്റെ നേതാവിന്റെ  ശവശരീര അവശിഷ്ടങ്ങള്‍ കുഴിമാടത്തിൽനിന്നു  കുഴിച്ചെടുത്തിരുന്നു. വത്തിക്കാന്പോലീസിന്റെ ലൈംഗികപാര്ട്ടിയില്പതിനഞ്ചു വയസുള്ള പെണ്കുട്ടിയെ ഈ നേതാവ് ബലാല്സംഗം ചെയ്തു കൊന്നുവെന്നാണ് ഇറ്റാലിയന്പോലീസിന്റെ അനുമാനം. ഒളിഞ്ഞിരിക്കുന്ന ഈ കുട്ടിയെപ്പറ്റിയുള്ള പല അജ്ഞാത രഹസ്യങ്ങളും ചോര്ന്നുവെന്ന് സംശയിക്കുന്നു.


വത്തിക്കാൻ വെബ്‌സൈറ്റ് ആക്രമിച്ചവരുടെ കുറിപ്പുകൾ
 
ബനഡിക്റ്റ് മാർപ്പാപ്പയുടെ കാലത്ത് വത്തിക്കാറെ വെബ്സൈറ്റ് അനധികൃതമായി  കയ്യേറി തകത്തുവെന്ന വാത്ത ലോകത്തെ ആകമാനം അമ്പരിപ്പിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലെ സഭയുടെ ക്രൂരമായചില ചരിത്രസത്യങ്ങളും ഹാക്കമാരുടെ കുറിപ്പുകളി ഉണ്ടായിരുന്നു. താല്ക്കാലികമായിട്ടാണെങ്കിലും സൈറ്റ് നിശ്ചലമാക്കിയത് വത്തിക്കാനിലെ ഉന്നതരെ പരിഭ്രാന്തരാക്കി. ചില ലക്ഷ്യങ്ങളും, ഉദ്ദേശശുദ്ധിയും വത്തിക്കാറെ കമ്പ്യൂട്ടറുക സ്തംഭിപ്പിച്ചവരുടെ കുറിപ്പുകളി  കാണുന്നു.


"വത്തിക്കാ ഭരണാധികാരികളേ,"  എന്നു  സംബോധന ചെയ്തുകൊണ്ട് അജ്ഞാതരായ ഇവ വത്തിക്കാ വെബ്സൈറ്റി ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങളിലേക്കു നുഴഞ്ഞു കയറിയതിനു പല കാരണങ്ങളാണ് സൂചിപ്പിച്ചിരിക്കുന്നത്. സഭയുടെ  പൊതുതത്ത്വങ്ങളും പ്രാഥനരീതികളും  സന്മാ പ്രമാണങ്ങളും ഹീനവും പരിഹാസം നിറഞ്ഞതും കാലത്തിനനുരൂപമല്ലാത്തതുമാണ്. റോമ്മാസഭ തത്ത്വങ്ങിളില്ലാത്ത, ധനലാഭം മാത്രം കൊയ്യുവാനും ആഗ്രഹിക്കുന്ന ഒരു വ്യവസായ സാമ്രാജ്യം മാത്രം.


അമൂല്യങ്ങളായ തത്ത്വജ്ഞാന പുസ്തകങ്ങളും പ്രാഥനകളും കത്തിച്ചു കളഞ്ഞു. സഭയെ വിമശിച്ചവരെ കൊടുംകൊലക ചെയ്തു ചുട്ടുചാമ്പലാക്കി. ശാസ്ത്രത്തെ തള്ളിക്കളഞ്ഞു മതമൂല്യങ്ങളെ ജനങ്ങളി അടിച്ചേപ്പിച്ചു. സ്വഗം വാഗ്ദാനം ചെയ്തു ശുദ്ധീകരണസ്ഥലം വിറ്റു  സഭ പണംഉണ്ടാക്കി. നാസി കുറ്റവാളികളെ സഹായിച്ചു. പോരാഞ്ഞു കുറ്റവാളികക്ക് വിദേശങ്ങളിൽ സഭ  അഭയം കൊടുത്തുവെന്നും ആഗോള സാമൂഹ്യനീതിയെ അട്ടിമറിച്ചുവെന്നും ഹാക്കമാ കുറ്റപെടുത്തിയിട്ടുണ്ട്.



ഓരോദിവസവും പുരോഹിത നിദോഷികളായ കുഞ്ഞുങ്ങളെ ലൈംഗികമായി  പീഡിപ്പിക്കുന്നുവെന്നും,   കുറ്റവാളികളെ നിയമത്തിനു മുമ്പി കൊണ്ടുവരുന്നതിനു പകരം കുറ്റകൃത്യങ്ങ സഭ എക്കാലവും മറച്ചുവെച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. പത്രധമ്മത്തെ നിഷേധിക്കുകയും സംഭവങ്ങ പുറത്തു വരാതെയിരുക്കുവാ പത്രക്കാരുടെ വായ്അടപ്പിക്കുകയും ചെയ്യുന്നു. ഇറ്റലിയെന്ന രാഷ്ട്രത്തിന്  ദിനംപ്രതി വത്തിക്കാറെ പൊതു നയങ്ങളെയും സാമൂഹ്യക ദ്രോഹങ്ങളെയും സഹിക്കേണ്ടിയും വരുന്നു. കോടാനുകോടി സഭയുടെ സ്വത്തുക്കൾക്കു നികുതി ഇളവുനേടി ഇറ്റലി എന്ന രാജ്യത്തെ പാപ്പരാക്കുന്നു.  ഭനിരോധ മാഗങ്ങൾ,ഭംഅലസിപ്പിക്കൽ, എല്ലാം വിലക്കി  അവ സഭയുടെ പാപങ്ങളായും പഠിപ്പിച്ചു വിശ്വാസികളെ ഭയപ്പെടുത്തുന്നു.

വത്തിക്കാറെ യുഗം അവസാനിച്ചുവെന്നും അവക്കെതിരെ, കൊള്ളരുതായ്മകക്കും ക്രൂരതകക്കുമെതിരെ ഒരു കോട്ടയുണ്ടാക്കിക്കഴിഞ്ഞുവെന്നും  നുഴഞ്ഞു കയറ്റക്കാരുടെ കുറിപ്പി വീമ്പടിക്കുന്നു. ക്രിസ്തുമതത്തെയും, സത്യവിശ്വാസത്തെയും ആക്രമിക്കുവാനല്ല   പോരാട്ടം, റോമ്മാ അപ്പസ്തോലിക്കാ സഭയ്ക്കെതിരെയും അഴിമതിക്കും കൊള്ളരുതായ്മക്കെതിരെയും ഒരു പോരാട്ടമായിട്ടാണ് ഹാക്കമാ പത്രികയി അവകാശപ്പെട്ടിരിക്കുന്നത്. ക്രിസ്തു സ്ഥാപിച്ച സഭയെ രക്ഷിച്ചു മുക്തിനേടുവാ യുദ്ധം ഇനിയും തുടരുമെന്നും ഇവരുടെ മുന്നറിയിപ്പിലുണ്ട്.


.
 
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...